വൈക്കം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. പാലാ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ മാത്രമാണ് കേസിലെ പ്രതി. എൺപതു പേജുള്ള കുറ്റപത്രത്തിൽ 83 സാക്ഷിമൊഴികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അധികാര ദുർവിനിയോഗം നടത്തി ലൈംഗിക പീഡനം, അന്യായമായ തടഞ്ഞുവെക്കൽ, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം തുടങ്ങിയവയാണ് ഫ്രാങ്കോക്ക് മേൽ ചുമത്തിയിരിക്കുന്നത്. ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ച് തുടർച്ചയായി ബലാത്സംഗം ചെയ്യുക എന്ന കുറ്റവും ഫ്രാങ്കോക്ക് മേൽ ചുമത്തിയിട്ടുണ്ട്. കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പടെ 83 സാക്ഷികളുണ്ട്. 11 വൈദികരും, 3 ബിഷപ്പുമാരും, 25 കന്യാസ്ത്രീകളും, രഹസ്യമൊഴി രേഖപ്പെടുത്തിയ മജിസ്ട്രേറ്റുമാർ എന്നിവർ സാക്ഷി പട്ടികയിലുള്ളത്.
അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ആവശ്യപ്പെട്ട ലാപ്ടോപ്പുകളിലൊന്ന് ബിഷപ്പ് ഹാജരാക്കിയിരുന്നില്ലെങ്കിലും തെളിവു നശിപ്പിച്ചതിനുള്ള വകുപ്പുകളൊന്നും കുറ്റപത്രത്തിൽ ചേര്‍ത്തിട്ടില്ലെന്നാണ് വിവരം. രൂപതയ്ക്ക് കീഴിലുള്ള മഠത്തിലെ കന്യാസ്ത്രീകളുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ബിഷപ്പ് ഇടപെട്ടിരുന്നുവെന്ന തെളിയിക്കുന്ന കാര്യങ്ങളും കുറ്റപത്രത്തിലുണ്ട്. തനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതുകൊണ്ടാണ് കന്യാസ്ത്രീ പീഡനപരാതി ഉന്നയിച്ചതെന്ന ബിഷപ്പിന്റെ ആരോപണത്തിന് തടയിടാനുള്ള തെളിവുകളും കുറ്റപത്രത്തിലുണ്ടെന്നാണ് സൂചന.
അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ആവശ്യപ്പെട്ട ലാപ്ടോപ്പുകളിലൊന്ന് ബിഷപ്പ് ഹാജരാക്കിയിരുന്നില്ലെങ്കിലും തെളിവു നശിപ്പിച്ചതിനുള്ള വകുപ്പുകളൊന്നും കുറ്റപത്രത്തിൽ ചേര്‍ത്തിട്ടില്ലെന്നാണ് വിവരം. രൂപതയ്ക്ക് കീഴിലുള്ള മഠത്തിലെ കന്യാസ്ത്രീകളുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ബിഷപ്പ് ഇടപെട്ടിരുന്നുവെന്ന തെളിയിക്കുന്ന കാര്യങ്ങളും കുറ്റപത്രത്തിലുണ്ട്. തനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതുകൊണ്ടാണ് കന്യാസ്ത്രീ പീഡനപരാതി ഉന്നയിച്ചതെന്ന ബിഷപ്പിന്റെ ആരോപണത്തിന് തടയിടാനുള്ള തെളിവുകളും കുറ്റപത്രത്തിലുണ്ടെന്നാണ് സൂചന.