ആപ്പ്ജില്ല

പീഡനക്കേസ്: മഠം വിട്ട 18 കന്യാസ്ത്രീകളുടെ മൊഴിയെടുക്കാൻ പോലീസ്

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സ്ഥാനമേറ്റ ശേഷം തിരുവസ്ത്രം ഉപേക്ഷിച്ചത് 18 പേര്‍

Samayam Malayalam 17 Jul 2018, 12:23 pm
വൈക്കം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിൽ തിരുവസ്ത്രം ഉപേക്ഷിച്ച 18 കന്യാസ്ത്രികളുടെ മൊഴി പോലീസ് രേഖപ്പെടുത്തിത്തുടങ്ങിയതായി റിപ്പോര്‍ട്ട്. രഹസ്യമായാണ് ഇവരിൽ നിന്ന് പോലീസ് മൊഴിയെടുക്കുന്നത്.
Samayam Malayalam jalandhar bishop


ഫ്രാങ്കോ മുളയ്ക്കൽ ജലന്ധര്‍ ബിഷപ്പായി ചുമലതയേറ്റ ശേഷം 18 കന്യാസ്ത്രികള്‍ തിരുവസ്ത്രം ഉപേക്ഷിച്ച് മഠം വിട്ടതായി പോലീസിന് മൊഴി ലഭിച്ചിരുന്നു. ഇവരിൽ ചിലര്‍ വിവാഹിതരായിട്ടുമുണ്ട്. ഇവരെയെല്ലാം വരുംദിവസങ്ങളിൽ കണ്ടെത്തി മൊഴിയെടുക്കാനാണ് പോലീസിന്‍റെ നീക്കമമെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനിടെയിൽ ബിഷപ്പിനെ ചോദ്യം ചെയ്യാനായി വൈക്കം ഡിവൈഎസ്‍‍പി പി കെ സുഭാഷിന്‍റെ നേതൃത്വത്തിലുള്ള സംഘം ജലന്ധറിന് പുറപ്പെട്ടു.

കേസിലെ നിര്‍ണായക തെളിവായ ഫോൺ രേഖകള്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തെ ഫോൺ രേഖകള്‍ മാത്രമാണ് മൊബൈൽ സേവനദാതാക്കള്‍ പോലീസിന് കൈമാറിയിട്ടുള്ളത്. എന്നാൽ ഫ്രാങ്കോ മുളയ്ക്കലിന്‍റെ 2014 മുതലുള്ള മൊബൈൽ രേഖകള്‍ നല്‍കാൻ കോടതി മൊബൈൽ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്