തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ സാളഗ്രാം ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തിൻ്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ഒരു വർഷം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ പോലീസിന് സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സന്ദീപാനന്ദ ഗിരി മുഖ്യമന്ത്രി പിണറായി വിജയൻ പരാതി നൽകിയിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27 നാണ് കുണ്ടമൺകടവിലെ സാളാഗ്രാം ആശ്രമത്തിനു നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ അക്രമികള്‍ 2 കാറുകളും സ്കൂട്ടറും കത്തിച്ചിരുന്നു. ഇതിന് സമീപം റീത്തും വെച്ചാണ് അക്രമികള്‍ മടങ്ങിയത്. ശബരിമല യുവതി പ്രവേശന വിധിയെ സന്ദീപാനന്ദഗിരി അനുകൂലിച്ച് സംസാരിച്ചിരുന്നു. ഇതിനെതിരെ ആർഎസ്സും ബിജെപിയും പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു.
ആശ്രമത്തിന് നേരെയുണ്ടായ ആക്രമണം തന്നെ അപായപ്പെടുത്താനുള്ള സംഘപരിവാറിൻ്റെ ശ്രമമാണെന്ന് സന്ദീപാനന്ദഗിരി നേരത്തെ ആരോപിച്ചിരുന്നു. ആക്രമണത്തിന് പിന്നിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയും പന്തളം കൊട്ടാരവും തന്ത്രി കുടുംബവുമാണെന്നും സന്ദീപാനന്ദഗിരി തുറന്നടിച്ചിരുന്നു. ശബരിമല യുവതി പ്രവേശനത്തെ അനുകൂലിച്ച സന്ദീപാനന്ദഗിരിയെ ഇല്ലാതാക്കാനായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന് സംഭവ സ്ഥലം സന്ദർശിച്ചശേഷം മുഖ്യമന്ത്രി പിണറായി വിജയനും മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു.
അതേസമയം അക്രമികൾ ആശ്രമത്തിൽ വെച്ച റീത്ത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. നഗരപരിധിയിൽ നിന്നുള്ള കടയിൽ നിന്നാണ് റീത്ത് വാങ്ങിച്ചതെന്ന് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയുരുന്നു. എന്നാൽ അന്വേഷണവുമായി പോലീസ് മുന്നോട്ട് പോയില്ല.
ആശ്രമത്തിന് നേരെയുണ്ടായ ആക്രമണം തന്നെ അപായപ്പെടുത്താനുള്ള സംഘപരിവാറിൻ്റെ ശ്രമമാണെന്ന് സന്ദീപാനന്ദഗിരി നേരത്തെ ആരോപിച്ചിരുന്നു. ആക്രമണത്തിന് പിന്നിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയും പന്തളം കൊട്ടാരവും തന്ത്രി കുടുംബവുമാണെന്നും സന്ദീപാനന്ദഗിരി തുറന്നടിച്ചിരുന്നു. ശബരിമല യുവതി പ്രവേശനത്തെ അനുകൂലിച്ച സന്ദീപാനന്ദഗിരിയെ ഇല്ലാതാക്കാനായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന് സംഭവ സ്ഥലം സന്ദർശിച്ചശേഷം മുഖ്യമന്ത്രി പിണറായി വിജയനും മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു.
അതേസമയം അക്രമികൾ ആശ്രമത്തിൽ വെച്ച റീത്ത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. നഗരപരിധിയിൽ നിന്നുള്ള കടയിൽ നിന്നാണ് റീത്ത് വാങ്ങിച്ചതെന്ന് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയുരുന്നു. എന്നാൽ അന്വേഷണവുമായി പോലീസ് മുന്നോട്ട് പോയില്ല.