കോട്ടയം: താൻ തെറി പറയുന്നു എന്നതാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനങ്ങൾ പറയുന്ന ആകെയുള്ള പരാതിയെന്ന് ജനപക്ഷം നേതാവ് പിസി ജോർജ്ജ്. ഈ നാട്ടിലെ പാവപ്പെട്ടവന്റെയും, അശരണരുടെയും തലയിൽ കയറാൻ വരുന്ന അധികാര വർഗ്ഗത്തിന് നേരെ ഇനിയും അത്തരം പദപ്രയോഗങ്ങൾ ചിലപ്പോൾ വേണ്ടിവരുമെന്ന് പിസി ജോർജ്ജ് പറഞ്ഞു.
തന്നെ കഴിഞ്ഞ കാലങ്ങളിൽ ഏൽപ്പിച്ച ജോലി ഒരുദാസനായി നിന്ന് ആത്മാർത്ഥമായി ചെയ്ത് തീർത്തിട്ടുണ്ടെന്ന് ജോർജ്ജ് പറഞ്ഞു, ഫേസ്ബുക്കിലായിരുന്നു ജോർജ്ജിന്റെ പ്രതികരണം. എരുമേലി പഞ്ചായത്തിലാണ് പിസി ജോർജ്ജ് ഇപ്പോൾ പ്രചാരണം നടത്തുന്നത്.
അതേസമയം, ഭീകര പ്രസ്ഥാനവുമായി ചേർന്നു പ്രവർത്തിക്കുന്ന സംഘടനയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്കെതിരെ രംഗത്തെത്തിയതെന്ന് പിസി ജോർജ്ജ് പറഞ്ഞു. ഒരു പ്രദേശത്തെ മുഴുവനായും മോശമായി ചിത്രീകരിക്കുന്നത് അവരുടെ പ്രവർത്തന ശൈലി മൂലമാണെന്നും അദ്ദേഹം പറഞ്ഞു. അവർക്കെതിരെ പ്രതികരിക്കുന്നവരുടെ വായടപ്പിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും പിസി ജോർജ്ജ് പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രചാരണത്തിനെത്തിയപ്പോൾ പിസി ജോർജ്ജിനെതിരെ ജനക്കൂട്ടം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കൂവി വിളിച്ചുകൊണ്ടായിരുന്നു ജനക്കൂട്ടത്തിന്റെ പ്രതിഷേധം. കൂവുന്നവരുടെ വോട്ട് വേണ്ടെന്നായിരുന്നു പിസി ജോർജ്ജ് പ്രതികരിച്ചത്.
തന്നെ കഴിഞ്ഞ കാലങ്ങളിൽ ഏൽപ്പിച്ച ജോലി ഒരുദാസനായി നിന്ന് ആത്മാർത്ഥമായി ചെയ്ത് തീർത്തിട്ടുണ്ടെന്ന് ജോർജ്ജ് പറഞ്ഞു, ഫേസ്ബുക്കിലായിരുന്നു ജോർജ്ജിന്റെ പ്രതികരണം. എരുമേലി പഞ്ചായത്തിലാണ് പിസി ജോർജ്ജ് ഇപ്പോൾ പ്രചാരണം നടത്തുന്നത്.
അതേസമയം, ഭീകര പ്രസ്ഥാനവുമായി ചേർന്നു പ്രവർത്തിക്കുന്ന സംഘടനയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്കെതിരെ രംഗത്തെത്തിയതെന്ന് പിസി ജോർജ്ജ് പറഞ്ഞു. ഒരു പ്രദേശത്തെ മുഴുവനായും മോശമായി ചിത്രീകരിക്കുന്നത് അവരുടെ പ്രവർത്തന ശൈലി മൂലമാണെന്നും അദ്ദേഹം പറഞ്ഞു. അവർക്കെതിരെ പ്രതികരിക്കുന്നവരുടെ വായടപ്പിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും പിസി ജോർജ്ജ് പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രചാരണത്തിനെത്തിയപ്പോൾ പിസി ജോർജ്ജിനെതിരെ ജനക്കൂട്ടം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കൂവി വിളിച്ചുകൊണ്ടായിരുന്നു ജനക്കൂട്ടത്തിന്റെ പ്രതിഷേധം. കൂവുന്നവരുടെ വോട്ട് വേണ്ടെന്നായിരുന്നു പിസി ജോർജ്ജ് പ്രതികരിച്ചത്.