ആപ്പ്ജില്ല

എല്ലാം അവർക്കു വേണമെന്നു പറഞ്ഞാൽ ഒക്കുകേല; മുസ്ലിങ്ങൾക്കെതിരെ വീണ്ടും പിസി ജോർജ്ജ്

തിങ്കളാഴ്ച സെക്രട്ടറിയേറ്റ് പടിക്കൽ നടക്കാനിരിക്കുന്ന ധർണ്ണയുടെ ഭാഗമായി പിഡിപി നേതാവ് വിളിച്ചപ്പോഴായിരുന്നു പിസി ജോർജ്ജിന്റെ പ്രതികരണം.

Samayam Malayalam 13 Jan 2021, 8:56 pm
കൊച്ചി: മുസ്ലിം സമുദായത്തിനെതിരെ രൂക്ഷ പരാമർശവുമായി പൂഞ്ഞാർ എംഎൽഎ പിസി ജോർജ്ജ്. പിഡിപി നേതാവ് മൈലക്കാട് ഷായുമായുള്ള ഫോൺ സംഭാഷണത്തിനിടെയാണ് പിസി ജോർജ്ജ് അധിക്ഷേപകരമായ പരാമർശം നടത്തിയത്. എല്ലാം തങ്ങൾക്കു വേണമെന്നു പറഞ്ഞാൽ കൂട്ടുനിൽക്കാൻ ഒക്കുകേലെന്നായിരുന്നു ജോർജ്ജിന്റെ പ്രതികരണം.
Samayam Malayalam PC George ..
പിസി ജോർജ്ജ് |Facebook


ജനുവരി 18-ന് സെക്രട്ടറിയേറ്റ് പടിക്കൽ അബ്ദുൾ നാസർ മഅദനിക്ക് വിദഗ്ദ ചികിത്സ വേണമെന്നും മുഖ്യമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ട് ധർണ്ണ നടത്താനായിരുന്നു തീരുമാനം. ഇതുമായി ബന്ധപ്പെട്ടാണ് മൈലക്കാട് ഷാ പിസി ജോർജ്ജിനെ വിളിച്ചത്. മുസ്ലിങ്ങൾക്കെതിരെ വിവാദ പരാമർശം നടത്തിയതിനാൽ ധർണ്ണയിൽ ജോർജ്ജ് പങ്കെടുക്കുന്നതിൽ സമുദായത്തിനിടയിൽ എതിർപ്പുണ്ടെന്ന് ഷാ പറഞ്ഞു. എനിക്ക് ആരുടേയും ഔദാര്യം വേണ്ടെന്നായിരുന്നു ജോർജ്ജിന്റെ പ്രതികരണം. എംഎൽഎയുടെ തെറി കേൾക്കുന്നവരല്ല മുസ്ലിം സമുദായം. അവർക്ക് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുണ്ട്. രാഷ്ട്രീയ ബോധമുണ്ട്- മൈലക്കാട് ഷാ പറഞ്ഞു. എന്നാൽ ആ കാഴ്ചപ്പാടുകൊണ്ട് താൻ നടന്നോ എന്നായിരുന്നു പിസി ജോർജ്ജിന്റെ മറുപടി.

സംസ്ഥാനത്ത് വാക്സിൻ വിതരണം ആരംഭിച്ചു; വാക്സിനേഷൻ 133 കേന്ദ്രങ്ങളിൽ: കെകെ ശൈലജ
കൂടാതെ, "മുസ്ലിം സമുദായത്തിന് എല്ലാം വേണമെന്നു പറഞ്ഞാൽ ഒക്കുകേല. ന്യുനപക്ഷ വകുപ്പിന്റെ 80 ശതമാനം ഞങ്ങൾക്കു വേണം, 24 ശതമാനം ഞങ്ങൾക്കു വേണം എന്നുപറഞ്ഞാൽ ഞാൻ കൂട്ടുനിൽക്കില്ല." പിസി ജോർജ്ജ് പറഞ്ഞു. ഇതിന്റെ ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്- റിപ്പോർട്ടർ ലൈവ് റിപ്പോർട്ട് ചെയ്തു.

നേരത്തെ പിസി ജോർജ്ജിന്റെ ഭാഗത്തു നിന്നും നിരവധി മുസ്ലിം വിരുദ്ധ പരാമർശം ഉണ്ടായിരുന്നു. കെടി ജലീലിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിൽ മുസ്ലിം ഉദ്യോഗസ്ഥർ മാത്രമാണുള്ളതെന്നും കളക്ടർമാരിൽ മുസ്ലിം പ്രധിനിത്യം കൂടിവരികയാണെന്നും ജോർജ്ജ് പറഞ്ഞിരുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഈരാറ്റുപേട്ടയിലെ മുസ്ലിം വിഭാഗങ്ങൾ തീവ്രവാദികളായി മാറുകയാണെന്നും ജോർജ്ജ് പരാമർശം നടത്തിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്