ആപ്പ്ജില്ല

അഭിമന്യൂ വധം: പോപുലർ ഫ്രണ്ട് ഉന്നതനേതാവ് കസ്റ്റഡിയിൽ

പ്രധാനപ്രതികളിൽ ചിലര്‍ വിദേശത്തേയ്ക്ക് കടന്നതായി സ്ഥിരീകരിച്ചു

Samayam Malayalam 14 Jul 2018, 9:02 am
തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ എച്ച് നാസറിനെയാണ് വ്യാഴാഴ്ച രാത്രി വൈകി മുളന്തുരുത്തിയിലെ വീട്ടിൽ നിന്ന് പിടികൂടിയിലത്. ഇയാളുടെ വീട്ടിൽ നിന്ന് പോലീസ് ചില രേഖകളും കണ്ടെടുത്തിട്ടുണ്ട്.
Samayam Malayalam abhimanyu


മുവാറ്റുപുഴയിലെ രഹസ്യകേന്ദ്രത്തിൽ വെച്ച് വെള്ളിയാഴ്ച പുലര്‍ച്ചെവരെ ഇയാളെ ചോദ്യം ചെയ്തെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് രക്തസമ്മര്‍ദ്ദം കൂടിയതിനെത്തുടര്‍ന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസിൽ അറസ്റ്റിലായവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നാസറിന്‍റെ വീട്ടിൽ തെരച്ചിൽ നടത്തിയത്.

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി, ട്രഷറര്‍ പദവികള്‍ വഹിച്ചിട്ടുള്ള നാസര്‍ ഇവരുടെ നിയന്ത്രണത്തിലുള്ള പത്രത്തിന്‍റെ നയരൂപീകരണസമിതിയിലും അംഗമാണ്.

സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റ് നാസറുദ്ദീൻ എളമരത്തിന്‍റെ വീട്ടിൽ കഴിഞ്ഞ ദിവസം പോലീസ് തെരച്ചിൽ നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.

ഇതിനിടെ കേസിലെ ചില പ്രധാനപ്രതികള്‍ വിദേശത്തേയ്ക്ക് കടന്നതായി പോലീസ് സ്ഥിരീകരിച്ചു. ഇത് പോലീസിന്‍റെ മെല്ലെപ്പോക്കിന്‍റെ ഫലമാണെന്നുള്ള പ്രചരണം നടക്കുന്നതായി ഇന്‍റലിജൻസ് റിപ്പോര്‍ട്ടുമുണ്ട്. കൊലപാതകത്തിലോ പ്രതികളെ രക്ഷപെടുത്തുന്നതിലോ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് പങ്കുണ്ടെങ്കിൽ യുഎപിഎ ചുമത്തുമെന്ന് ഉന്നത പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. അങ്ങനെയുള്ള സാഹചര്യത്തിൽ അന്വേഷണം കേരള പോലീസിൽ ഒതുക്കേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്