ആപ്പ്ജില്ല

കൊവിഡാനന്തര ചികിത്സയ്ക്ക് സര്‍ക്കാര്‍ അശുപത്രികളിൽ പണം നൽകണം; ഉത്തരവ് പുറത്തിറങ്ങി

  • കാരുണ്യ പദ്ധതിയിൽ അംഗമായവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയിൽ ചികിത്സ സൗജന്യം
  • അക്രഡിറ്റേഷൻ ഇല്ലാത്ത സ്വകാര്യ ആശുപത്രികളിൽ ജനറൽ വാർഡിൽ 2,645 രൂപ
  • സര്‍ക്കാര്‍ ആശുപത്രികളില്‍ വാര്‍ഡിന് 750 രൂപ

Curated byഗോകുൽ മുരളി | Samayam Malayalam 18 Aug 2021, 8:17 am
തിരുവനന്തപുരം: കൊവിഡാനന്തര രോഗങ്ങളുള്ളവരുടെ ചികിത്സാ നിരക്ക് തീരുമാനിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. സര്‍ക്കാര്‍ ആശുപത്രികളിലും ചികിത്സയ്ക്ക് പണം ഈടാക്കാമെന്നാണ് ഉത്തരവിൽ പറയുന്നത്. സംസ്ഥാന ആരോഗ്യ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്.
Samayam Malayalam post covid hospital treatment rates in kerala fixed by government
കൊവിഡാനന്തര ചികിത്സയ്ക്ക് സര്‍ക്കാര്‍ അശുപത്രികളിൽ പണം നൽകണം; ഉത്തരവ് പുറത്തിറങ്ങി



ചികിത്സ എവിടെയൊക്കെ


പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജ് ആശുപത്രികള്‍ വരെയാണ് കൊവിഡാനന്തര ചികിത്സയ്ക്ക് സൗകര്യം ഒരുങ്ങുന്നത്. താലൂക്ക് ആശുപത്രികൾ, ജില്ലാ ജനറൽ ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിൽ നിന്ന് റഫർ ചെയ്ത് വരുന്ന പോസ്റ്റ് കൊവിഡ് രോഗികളെ ആയിരിക്കും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ പരിശോധിക്കുക. കൊവിഡ് ഭേദമായവർ എല്ലാ മാസവും ക്ലിനിക്കൽ എത്തി പരിശോധന നടത്തണം. ഇവരിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉള്ളവരെ കൊവിഡ് ആശുപത്രികളിൽ ചികിത്സ നൽകണം എന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം.

​സര്‍ക്കാര്‍ ആശുപത്രിയിലെ നിരക്ക്

കൊവിഡാനന്തര ചികിത്സയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളിൽ വാര്‍ഡിൽ 750 രൂപ, ഐസിയു വെന്റിലേറ്ററിൽ 2000 രൂപ, എച്ച്ഡിയു 1250 രൂപ, ഐസിയു 1500 രൂപ എന്നിങ്ങനെയാണ് തുക ഈടാക്കുന്നത്. അതേസമയം, സ്വകാര്യ ആശുപത്രികളിൽ ജനറൽ വാർഡുകളില്‍ ദിവസം പരമാവധി 2910 രൂപയേ ഈടാക്കാവൂ എന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

​കൊവിഡാനന്തര രോഗലക്ഷണങ്ങള്‍ക്ക് ഒരേ നിരക്ക്

കൊവിഡാനന്തര രോഗലക്ഷണങ്ങള്‍ കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ ഒന്നിലേറെ അവയവങ്ങളെ ബാധിക്കുന്ന മള്‍ട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം, ശ്വാസകോശ ബുദ്ധിമുട്ടുകള്‍ എന്നിവയക്കും ചികിത്സയ്ക്കും ഒരേ നിരക്കാണ്. അതിന് പുറമെ, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ അംഗമായവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയിൽ തുടര്‍ന്നും സൗജന്യ ചികിത്സ ലഭ്യമാകും.

​സ്വകാര്യ ആശുപത്രികളിലെ നിബന്ധന

സര്‍ക്കാര്‍ ആശുപത്രിക്ക് പുറമേ സ്വകാര്യ ആശുപത്രിയിലെ നിരക്ക് സംബന്ധിച്ചും സര്‍ക്കാര്‍ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. രജിസ്ട്രേഷൻ, കിടക്ക, നഴ്സിങ്ങ് ചാര്‍ജ്, മരുന്ന് എന്നിവ ഉള്‍പ്പടെ എൻഎബിഎച്ച് അക്രിഡിറ്റേഷൻ ഉള്ള സ്വകാര്യ ആശുപത്രികളിൽ ജനറൽ വാര്‍ഡുകളിൽ ദിവസം പരമാവധി 2,910 രൂപയേ ഈടാക്കാവുന്ന് ഉത്തരവിൽ വ്യക്തമാക്കുന്നത്.

​സ്വകാര്യ ആശുപത്രികളിലെ നിരക്ക്


സ്വകാര്യ ആശുപത്രികളില്‍ ജനറൽ വാര്‍ഡിൽ എൻ.എ.ബി.എച്ച്. അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിൽ ഒരു ദിവസത്തെ നിരക്ക് 2,645 രൂപയും അക്രഡിറ്റേഷൻ ഉള്ള ആശുപത്രികളിൽ 2,910 രൂപയുമാണ്. ഹൈ ഡിപ്പഡൻസി യൂണിറ്റ് എൻ.എ.ബി.എച്ച്. അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിൽ ഒരു ദിവസത്തെ നിരക്ക് 3,795 രൂപയും അക്രഡിറ്റേഷൻ ഉള്ള ആശുപത്രികളിൽ 4,175 രൂപയുമാണ്.

ഐസിയുകളിൽ എൻ.എ.ബി.എച്ച്. അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിൽ ഒരു ദിവസത്തെ നിരക്ക് 7,800 രൂപയും അക്രഡിറ്റേഷൻ ഉള്ള ആശുപത്രികളിൽ 8,580 രൂപയുമാണ്.

വെന്റിലേറ്ററോടുകൂടിയ ഐസിയുകളിൽ എൻ.എ.ബി.എച്ച്. അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിൽ ഒരു ദിവസത്തെ നിരക്ക് 13,800 രൂപയും അക്രഡിറ്റേഷൻ ഉള്ള ആശുപത്രികളിൽ 15,180 രൂപയുമാണ്.

ഓതറിനെ കുറിച്ച്
ഗോകുൽ മുരളി
​ഗോകുൽ മുരളി, സമയം മലയാളത്തിലെ വാർത്താ വിഭാ​ഗം മാധ്യമപ്രവർത്തകൻ. കൊമേഴ്സിൽ ബിരുദം നേടിയതിന് ശേഷം കോട്ടയം പ്രസ് ക്ലബിലെ സ്കൂൾ ഓഫ് ജേർണലിസം ആന്റ് വിഷ്വൽ കമ്യൂണിക്കേഷൻസിൽ നിന്നും ജേർണലിസത്തിൽ ഡിപ്ലോമ നേടി. എട്ട് വർഷമായി ദൃശ്യ-പത്ര-ഓൺലൈൻ മാധ്യമരം​ഗങ്ങളിലായി ജോലി ചെയ്ത് വരുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്