ആപ്പ്ജില്ല

പോലീസ് പിടിച്ചെടുത്തിട്ടിരുന്ന ബസിനുള്ളിൽ ഉറുമ്പരിച്ച മൃതദേഹം

ഉണ്ണികൃഷ്ണൻ നായർ എന്ന വ്യക്തിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.മരണത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസ് ഭാഷ്യം. വായിൽ നിന്നും നെറ്റിയിൽ രക്തം വാർന്ന് കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

Samayam Malayalam 19 Feb 2020, 9:57 am
Samayam Malayalam death


പോത്തൻകോട്: വർഷങ്ങളായി പോലീസ് പിടികൂടി സ്‌റ്റേഷന് സമീപം ഇട്ടിരുന്ന പഴയ ബസിനുള്ളിൽ യുവാവിനെ മൃതദേഹം കണ്ടെത്തി. പൊളിഞ്ഞു തുടങ്ങിയ ബസിനുള്ളിൽ ഉറുമ്പരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ചന്തവിള അഖിൽ ഭവനിൽ ശാരദാമ്മയുടെ മകൻ ഉണ്ണികൃഷ്ണൻ നായരെ(48)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസത്തെ പഴക്കമുണ്ട് മൃതദേഹത്തിനെന്ന് പോലീസ് പറഞ്ഞു.

Also Read: വര്‍ക്കലയില്‍ റിസോര്‍ട്ടിനും കടകള്‍ക്കും തീപിടിച്ചു: ആളപായമില്ല

മൃതദേഹം കമിഴ്ന്ന് കിടക്കുന്ന നിലയിലായിലായിരുന്നു. വർഷങ്ങളായി ഉണ്ണികൃഷ്ണൻ കുടുംബത്തിൽ നിന്ന് അകന്ന് കഴിയുകയായിരുന്നു. ഈ ബസിനുള്ളിലാണ് ഉണ്ണികൃഷ്ണൻ താമസിച്ചിരുന്നത്. ബസിനുള്ളിൽ ഒരാൾക്കിടക്കുന്നതായി കണ്ടെത്തിയ നാട്ടുകാരാണ് ഇന്നലെ പോലീസിനെ വിളിച്ചറിയിച്ചത്. ഉണ്ണികൃഷ്ണന്റെ ശരീരം മുഴുവൻ ഉറുമ്പരിച്ച നിലയിലായിലായിരുന്നു.

Also Read: വാവ സുരേഷിന് ചികിത്സ സൗജന്യം; മെഡിക്കൽ ബോർഡ് രൂപീകരിച്ചതായി ആരോഗ്യമന്ത്രി

ശരീരത്തിൽ അങ്ങിങ്ങായി മുറിവുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു. ഉണ്ണികൃഷ്ണന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് പറഞ്ഞു. ഉണ്ണികൃഷ്ണന്റെ വായിൽ നിന്നും നെറ്റിയിൽ നിന്നും രക്തം വാർന്ന് ഒഴുകിയിരുന്നു. ഇലക്ട്രീഷനായിരുന്ന ഉണ്ണികൃഷ്ണന്റെ ബന്ധുക്കൾ മരണവിവരം അറിഞ്ഞെത്തി. ലതാകുമാരിയാണ് സഹോദരി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്