തിരുവനന്തപുരം: മൂന്ന് മാസം ഗർഭിണിയായ യുവതി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മരിച്ചു. യുവതിയുടെ ബന്ധുക്കൾ ചികിത്സാപ്പിഴവ് ആരോപിച്ച് ആശുപത്രിക്കെതിരെ മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തക്കല സ്വദേശി സ്നേഹ റാണിയാണ് മരിച്ചത്. യുവതിയുടെ ബന്ധുക്കൾ ആശുപത്രിയുടെ മുന്നിൽ പ്രതിഷേധിച്ചു. ബന്ധുക്കളുടെ അനുമതിയില്ലാതെയാണ് ഡോക്ടർമാർ സ്നേഹയുടെ ഗർഭഛിദ്രം നടത്തിയതെന്നാണ് ആരോപണം. 33 ദിവസമായി സ്നേഹ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വരികയായിരുന്നു.
മറ്റൊരു ആശുപത്രിയിലേക്ക് സ്നേഹയെ മാറ്റണമെന്ന ബന്ധുക്കളുടെ ആവശ്യം ആശുപത്രി അധികൃതർ നിരസിച്ചുവെന്നും ആരോപണമുണ്ട്. അഞ്ച് ദിവസമായി വെള്ളം കുടിച്ചിട്ട്, ഇത്തിരി വെള്ളം താ അമ്മേ എന്ന് പറഞ്ഞ മകൾക്ക് വെള്ളം കൊടുക്കാൻ ഡോക്ടർമാർ അനുവദിച്ചില്ലെന്നും സ്നേഹയുടെ അമ്മ പറഞ്ഞു.
മറ്റൊരു ആശുപത്രിയിലേക്ക് സ്നേഹയെ മാറ്റണമെന്ന ബന്ധുക്കളുടെ ആവശ്യം ആശുപത്രി അധികൃതർ നിരസിച്ചുവെന്നും ആരോപണമുണ്ട്. അഞ്ച് ദിവസമായി വെള്ളം കുടിച്ചിട്ട്, ഇത്തിരി വെള്ളം താ അമ്മേ എന്ന് പറഞ്ഞ മകൾക്ക് വെള്ളം കൊടുക്കാൻ ഡോക്ടർമാർ അനുവദിച്ചില്ലെന്നും സ്നേഹയുടെ അമ്മ പറഞ്ഞു.