തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻ.കെ പ്രേമചന്ദ്രൻ കൊല്ലത്ത് നിന്ന് യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് ആർഎസ്പി. ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസാണ് പ്രേമചന്ദ്രനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. നിലവിൽ പ്രേമചന്ദ്രൻ തന്നെയാണ് കൊല്ലത്തെ പ്രതിനിധീകരിക്കുന്ന പാർലമെന്റ് അംഗം. കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തിയതിന് പിന്നിൽ പ്രേമചന്ദ്രൻ ആണെന്ന സിപിഎം ആരോപണം തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കൊണ്ടാണെന്നും അസീസ് കൂട്ടിച്ചേർത്തു. കൊല്ലത്ത് നിന്ന് ആര് മത്സരിക്കുമെന്ന കാര്യത്തിൽ ആർഎസ്പിക്കും യുഡിഎഫിനും രണ്ട് അഭിപ്രായമില്ല. സിപിഎം പ്രേമചന്ദ്രനെതിരെ നടത്തുന്ന പ്രചാരണം ദുഷ്ടലാക്കോടെയാണെന്നും അസീസ് ആരോപിച്ചു.രാഷ്ട്രീയ വിശദീകരണ യോഗത്തിലൂടെ പ്രേമചന്ദ്രനെ സംഘപരിവാർ അനുകൂലിയാക്കുന്ന സിപിഎം നടപടിക്കെതിരെ നിലപാട് വ്യക്തമാക്കുമെന്നും എ.എ.അസീസ് വ്യക്തമാക്കി.
കൊല്ലത്ത് നിന്ന് പ്രേമചന്ദ്രൻ തന്നെ യുഡിഎഫ് സ്ഥാനാർത്ഥി: ആർഎസ്പി
കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തിയതിന് പിന്നിൽ പ്രേമചന്ദ്രൻ ആണെന്ന സിപിഎം ആരോപണം തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കൊണ്ടാണെന്നും അസീസ് കൂട്ടിച്ചേർത്തു. കൊല്ലത്ത് നിന്ന് ആര് മത്സരിക്കുമെന്ന കാര്യത്തിൽ ആർഎസ്പിക്കും യുഡിഎഫിനും രണ്ട് അഭിപ്രായമില്ല. സിപിഎം പ്രേമചന്ദ്രനെതിരെ നടത്തുന്ന പ്രചാരണം ദുഷ്ടലാക്കോടെയാണെന്നും അസീസ് ആരോപിച്ചു.
Samayam Malayalam 18 Jan 2019, 7:06 pm
ഹൈലൈറ്റ്:
- കൊല്ലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ആർഎസ്പി
- പ്രേമചന്ദ്രൻ തന്നെ സ്ഥാനാർത്ഥിയെന്ന് ആർഎസ്പി
- യുഡിഎഫിനും ആർഎസ്പിക്കും രണ്ട് അഭിപ്രായമില്ലെന്നും അസീസ്