ആപ്പ്ജില്ല

കേരളത്തിലെ ഭീകരസാന്നിധ്യം; യുഎന്‍ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ തള്ളി

കേരളം, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ ഐഎസ് ഭീകരരുടെ ശക്തമായ സാന്നിധ്യമുണ്ടെന്നും അവര്‍ ആക്രമണത്തിന് തക്കം പാര്‍ക്കുകയാണെന്നും യുഎന്‍ സമിതി റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.

Samayam Malayalam 20 Sept 2020, 8:36 pm
ന്യൂഡല്‍ഹി: കേരളത്തിലെ ഐഎസ് ഭീകരസാന്നിധ്യത്തെ കുറിച്ചുള്ള യുഎന്‍ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ തള്ളി. സംസ്ഥാനത്ത് ഭീകരരുടെ വന്‍ സാന്നിധ്യമെന്ന കണ്ടെത്തല്‍ വസ്തുതാപരമായി ശരിയല്ലെന്നും ഭീകരഭീഷണി തടയാന്‍ നടപടി സ്വീകരിക്കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതായി മനോരമ റിപ്പോര്‍ട്ട് ചെയ്തു.
Samayam Malayalam കേരളത്തിലെ ഭീകരസാന്നിധ്യം


Also Read: Fact Check: ഊര്‍മിളയെ അപകീര്‍ത്തിപെടുത്തുവാന്‍ അമൂലിനെ ഉപയോഗിച്ച് ബിജെപി; അമൂല്‍ കാര്‍ട്ടൂണിന്‍റെ സത്യമിതാണ്

കേരളം, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ ഐഎസ് ഭീകരരുടെ ശക്തമായ സാന്നിധ്യമുണ്ടെന്നും അവര്‍ ആക്രമണത്തിന് തക്കം പാര്‍ക്കുകയാണെന്നും യുഎന്‍ സമിതി റിപ്പോര്‍ട്ട് ജൂലായില്‍ പുറത്തു വന്നിരുന്നു.

ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 150- 200 ഭീകരരുടെ സംഘമാണിതെന്നും ഐഎസ്, അല്‍ ഖായിദ ഭീകര സംഘടനകളെ നിരീക്ഷിക്കുന്നതിനുള്ള യുഎന്‍ സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

Also Read: സംസ്ഥാനത്ത് ഇന്ന് 4,696 കൊവിഡ് ബാധിതർ; 2,751 പേർക്ക് രോഗമുക്തി

അഫ്ഗാനിസ്ഥാനിലെ നിമ്‌റൂസ്, ഹെല്‍മണ്ട്, കാണ്ടഹാര്‍ പ്രവിശ്യകളില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന താലിബാന്റെ നിയന്ത്രണത്തിലാണ് ഇവരുള്ളത്. ഉസാമ മഹമൂദാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ ഖായിദയുടെ നേതാവ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്