ആപ്പ്ജില്ല

സ്വപ്‌നയുമായി ബന്ധമുണ്ട്, ഫോണില്‍ സംസാരിച്ചിട്ടുണ്ട്, വിളിച്ചത് ഇക്കാര്യത്തിനെന്ന് ബിജു രമേശ്

സ്വപ്‌ന വിളിച്ചിരുന്നെന്നും അത് മദ്യം ചോദിച്ചാണെന്നും സ്വര്‍ണക്കടത്തിനല്ലെന്നും ബിജു രമേശ്. സ്വപ്ന തന്‍റെ അടുത്ത ബന്ധുവാണെന്നും ബിജു രമേശ് മാധ്യമങ്ങളോട് പറഞ്ഞു.

Samayam Malayalam 23 Nov 2020, 12:29 pm
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് തന്നെ വിളിച്ചിട്ടുണ്ടെന്ന് ബിജു രമേശ്. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് മദ്യം ആവശ്യപ്പെട്ടാണ് സ്വപ്‌ന വിളിച്ചതെന്ന് ബിജു രമേശ് പറഞ്ഞു. സ്വപ്‌ന സുരേഷിനെ വിളിച്ചിട്ടുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബിജു രമേശ്.
Samayam Malayalam Biju Ramesh
ബിജു രമേശ് (Photo: Facebook)


Also Read: Live: പോലീസ് ആക്ട് ഭേദഗതിയ്‌ക്കെതിരെ കെ സുരേന്ദ്രന്‍ ഹൈക്കോടതിയിലേക്ക്

'സ്വപ്‌ന സുരേഷ് എന്നെയും ഞാന്‍ സ്വപ്‌നയെയും വിളിച്ചിട്ടുണ്ട്. അത് സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടല്ല. എംബസിയില്‍ ഇരിക്കുന്നവര്‍ക്ക് കുറച്ച് ബോട്ടില്‍ വേണം, അത് കിട്ടുമോ എന്ന് ചോദിച്ചാണ് വിളിച്ചത്. നോക്കിയിട്ട് ഉണ്ടെന്ന് പറഞ്ഞ് അവരെ തിരിച്ചുവിളിച്ചു. അതിന്റെ വില എത്രയാണെന്ന് പറയാനും വിളിച്ചിരുന്നു. പിന്നീട് സ്വപ്‌ന പറഞ്ഞതു പ്രകാരം പിആര്‍ഒ വന്ന് പൈസയും കൊടുത്ത് വാങ്ങിക്കൊണ്ടു പോയി', ബിജു രമേശ് മാധ്യമങ്ങളോട് പറഞ്ഞു.

Also Read: 'കൊടും തണുപ്പ്'; വീട്ടിലെ എല്ലാവര്‍ക്കും കൊവിഡ്, ഈ ഗ്രാമത്തില്‍ രോഗബാധയേല്‍ക്കാത്തത് ഒരാള്‍ക്ക് മാത്രം !

സ്വപ്‌നയുമായി ബന്ധമുണ്ടെന്ന് ബിജു രമേശ് കൂട്ടിച്ചേര്‍ത്തു. 'അച്ഛന്റെ സെക്കന്‍ഡ് കസിന്റെ മകന്റെ മകളാണ് സ്വപ്‌ന സുരേഷ്. എന്നാല്‍, സുകേശനുമായി ബന്ധമൊന്നുമില്ല', ബിജു രമേശ് വ്യക്തമാക്കി. അച്ഛന്റെ മരണവാര്‍ത്ത അറിയിച്ചും അച്ഛന്റെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട് മദ്യം വേണമെന്നും ഉണ്ടാകുമോയെന്നും ചോദിച്ച് പിന്നീട് സ്വപ്‌ന വിളിച്ചിട്ടുണ്ടോയെന്നും ബിജു കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബാര്‍ കോഴയില്‍ മുഖ്യമന്ത്രിയ്ക്കും പ്രതിപക്ഷ നേതാവിനുമെതിരെ ബിജു രമേശ് ഗുരുതരു ആരോപണം ഉന്നയിച്ചു. കെ എം മാണി മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടില്‍ചെന്നു കണ്ട ശേഷമാണ് ബാര്‍ കോഴക്കേസിലെ അന്വേണം നിലച്ചതെന്ന് ബിജു രമേശ് ആരോപിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്