കൊച്ചി: സംസ്ഥാനം നിയമസഭ തെരഞ്ഞെടുപ്പിലേക്ക് അടുക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. ഔദ്യോഗിക പരിപാടികളുടെ ഭാഗമായി കൊച്ചിയിലേക്കാണ് പ്രധാനമന്ത്രി വരുന്നത്. ബിപിസിഎല്ലിന്‍റെ പുതിയ പെട്രോ കെമിക്കൽ പ്ലാന്‍റ്, അന്താരാഷ്ട്ര ക്രൂയിസ് ടെർമിനൽ തുടങ്ങിയവയുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തുന്നത്. ബിജെപിയുടെ കോർ കമ്മിറ്റി യോഗത്തിലും അദ്ദേഹം പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. അമ്പലമേട് ബിപിസിഎല്‍ കൊച്ചിന്‍ റിഫൈനറിയില്‍ പ്രൊപിലിന്‍ ഡെറിവേറ്റിവ്‌സ് പെട്രോകെമിക്കല്‍ പ്രോജക്‌ട് (പിഡിപിപി) ഉദ്ഘാടനമാണ് മോദിയുടെ സന്ദർശനത്തിലെ പ്രധാന ചടങ്ങ്. കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ ഉച്ചയ്ക്കു 2.45നെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ കാക്കനാട് രാജഗിരി വാലിയിലെ ഹെലിപ്പാഡിലിറങ്ങും. തുടർന്ന് അമ്പലമേട് വിഎച്ച്എസ്ഇ സ്കൂൾ ഗ്രൗണ്ടിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
Also Read : ജമ്മു കശ്മീരിന് സംസ്ഥാന പദവി നല്‍കുക ഉചിതമായ സമയത്തെന്ന് അമിത് ഷാ
വൈകീട്ട് നാലര വരെയാണ് അമ്പലമേട് സ്കൂളിലെ ചടങ്ങുകൾ. ഇതിന് ശേഷമാകും പ്രധാനമന്ത്രി ബിജെപി യോഗത്തിൽ പങ്കെടുക്കുക. തമിഴ്നാട്ടിലെ പരിപാടികൾക്ക് ശേഷമാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തുക. ഞായറാഴ്ച രാവിലെയാണ് അദ്ദേഹം ചെന്നൈയിലെത്തുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിലാണ് മോദി രണ്ട് സംസ്ഥാനങ്ങളിലുമെത്തുന്നതെന്നത് ശ്രദ്ധേയമാണ്.
കേരള നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ നയിക്കുന്ന ജാഥ തുടങ്ങും മുൻപുതന്നെ പ്രധാനമന്ത്രി സംസ്ഥാനത്തെത്തുകയാണ്. ഇത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഉണർവേകുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. കോർ കമ്മിറ്റിയിലെ എല്ലാ അംഗങ്ങളോടും 14നു കൊച്ചിയിലെത്താൻ ദേശീയ നേതൃത്വം നിർദേശം നൽകിയിട്ടുണ്ടെന്ന് മലയാള മനോരമയും റിപ്പോർട്ട് ചെയ്യുന്നു.
Also Read : ജമ്മു കശ്മീരിന് സംസ്ഥാന പദവി നല്‍കുക ഉചിതമായ സമയത്തെന്ന് അമിത് ഷാ
വൈകീട്ട് നാലര വരെയാണ് അമ്പലമേട് സ്കൂളിലെ ചടങ്ങുകൾ. ഇതിന് ശേഷമാകും പ്രധാനമന്ത്രി ബിജെപി യോഗത്തിൽ പങ്കെടുക്കുക. തമിഴ്നാട്ടിലെ പരിപാടികൾക്ക് ശേഷമാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തുക. ഞായറാഴ്ച രാവിലെയാണ് അദ്ദേഹം ചെന്നൈയിലെത്തുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിലാണ് മോദി രണ്ട് സംസ്ഥാനങ്ങളിലുമെത്തുന്നതെന്നത് ശ്രദ്ധേയമാണ്.
കേരള നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ നയിക്കുന്ന ജാഥ തുടങ്ങും മുൻപുതന്നെ പ്രധാനമന്ത്രി സംസ്ഥാനത്തെത്തുകയാണ്. ഇത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഉണർവേകുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. കോർ കമ്മിറ്റിയിലെ എല്ലാ അംഗങ്ങളോടും 14നു കൊച്ചിയിലെത്താൻ ദേശീയ നേതൃത്വം നിർദേശം നൽകിയിട്ടുണ്ടെന്ന് മലയാള മനോരമയും റിപ്പോർട്ട് ചെയ്യുന്നു.