കൊച്ചി: മിനിമം ചാർജ് 10 രൂപയാക്കുക, വിദ്യാർഥികളുടെ യാത്രാ നിരക്ക് 50 ശതമാനം വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ബസുടമകൾ ആഹ്വാനം ചെയ്ത അനിശ്ചിതകാല പണിമുടക്കിന് തുടക്കം. രാവിലെ തൊട്ട് സ്വകാര്യബസുകളൊന്നും നിരത്തിൽ ഇറങ്ങിയിട്ടില്ല. യാത്രാക്ലേശം പരിഹരിക്കാൻ കെഎസ്ആർടിസി കൂടുതൽ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്.
സ്വകാര്യ ബസ് റൂട്ടുകൾ കേന്ദ്രീകരിച്ചാണ് കെഎസ്ആർടിസി സർവീസുകൾ ആരംഭിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ ഇൻസ്പെക്ടര്‍മാരെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പോയിന്‍റ് ഡ്യൂട്ടിക്ക് നിയോഗിക്കാനുള്ള നിർദേശവും കെഎസ്ആർടിസിക്ക് ലഭിച്ചിരുന്നു.
കേരളത്തിലെ 12 സ്വകാര്യ ബസ് സംഘടനകളുടെ കീഴിലുള്ള 14,800 ത്തോളം ബസുകളാണ് പണിമുടക്കിൽ അണിചേർന്നിരിക്കുന്നത്. ആവശ്യങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ 19ന് സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരമാരംഭിക്കുമെന്നാണ് ഭാരവാഹികൾ അറിയിച്ചിരിക്കുന്നത്.
സ്വകാര്യ ബസ് റൂട്ടുകൾ കേന്ദ്രീകരിച്ചാണ് കെഎസ്ആർടിസി സർവീസുകൾ ആരംഭിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ ഇൻസ്പെക്ടര്‍മാരെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പോയിന്‍റ് ഡ്യൂട്ടിക്ക് നിയോഗിക്കാനുള്ള നിർദേശവും കെഎസ്ആർടിസിക്ക് ലഭിച്ചിരുന്നു.
കേരളത്തിലെ 12 സ്വകാര്യ ബസ് സംഘടനകളുടെ കീഴിലുള്ള 14,800 ത്തോളം ബസുകളാണ് പണിമുടക്കിൽ അണിചേർന്നിരിക്കുന്നത്. ആവശ്യങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ 19ന് സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരമാരംഭിക്കുമെന്നാണ് ഭാരവാഹികൾ അറിയിച്ചിരിക്കുന്നത്.