കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് പരസ്യപ്രതികരണവുമായി കര്‍ദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരി. തന്നെ സംബന്ധിച്ച് പ്രചരിച്ച എല്ലാ കുറവുകളും പരിഹരിക്കപ്പെടുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സഭയിലുണ്ടായ എല്ലാ പ്രശ്നങ്ങളും ഉടൻ പരിഹരിക്കപ്പെടും. ക്രൈസ്തവര്‍ക്കിടയിൽ ഭിന്നതയ്ക്ക് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയിടപാട് പ്രശ്നത്തിൽ കര്‍ദിനാൾ നടത്തുന്ന ആദ്യ പരസ്യപ്രതികരണമാണിത്. തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും തുടര്‍ന്നും പ്രാര്‍ത്ഥന ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇന്നു രാവിലെ വൈദികരുടെയും ആൽമായരുടെയും പുതിയ സംഘടനയായ ആര്‍ച്ച് ഡയോസിസൽ മൂവ്മെന്‍റ് ഫോര്‍ ട്രാൻസ്പെരൻസി പള്ളികളിൽ ലഘുലേഖ വിതരണം ചെയ്തു. ഭൂമിവിവാദത്തിൽ കര്‍ദിനാള്‍ ആലഞ്ചേരിയെ പ്രതിക്കൂട്ടിൽ നിര്‍ത്തുന്നതായിരുന്നു ലേഖനം
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സഭയിലുണ്ടായ എല്ലാ പ്രശ്നങ്ങളും ഉടൻ പരിഹരിക്കപ്പെടും. ക്രൈസ്തവര്‍ക്കിടയിൽ ഭിന്നതയ്ക്ക് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയിടപാട് പ്രശ്നത്തിൽ കര്‍ദിനാൾ നടത്തുന്ന ആദ്യ പരസ്യപ്രതികരണമാണിത്. തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും തുടര്‍ന്നും പ്രാര്‍ത്ഥന ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇന്നു രാവിലെ വൈദികരുടെയും ആൽമായരുടെയും പുതിയ സംഘടനയായ ആര്‍ച്ച് ഡയോസിസൽ മൂവ്മെന്‍റ് ഫോര്‍ ട്രാൻസ്പെരൻസി പള്ളികളിൽ ലഘുലേഖ വിതരണം ചെയ്തു. ഭൂമിവിവാദത്തിൽ കര്‍ദിനാള്‍ ആലഞ്ചേരിയെ പ്രതിക്കൂട്ടിൽ നിര്‍ത്തുന്നതായിരുന്നു ലേഖനം