ആപ്പ്ജില്ല

"ജീൻസിടുന്ന സ്ത്രീകൾക്ക് ഉണ്ടാകുന്നത് ഓട്ടിസം ബാധിച്ച കുട്ടികള്‍"

പൊതുവേദിയിൽ വീണ്ടും സ്ത്രീവിരുദ്ധപ്രസ്താവനയുമായി രജിത് കുമാര്‍

Samayam Malayalam 5 Apr 2018, 11:27 am
കൊച്ചി: പൊതുവേദിയിൽ വീണ്ടും സ്ത്രീവിരുദ്ധമായ അസംബന്ധപ്രസ്താവനയുമായി കാലടി ശ്രീശങ്കര കോളേജ് അധ്യാപകനായ രജിത് കുമാര്‍. ജീൻസ് ധരിക്കുന്ന സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന കുട്ടികള്‍ ട്രാൻസ്‍‍ജെൻഡറുകളും ഓട്ടിസം ബാധിച്ചവരും ആയിരിക്കുമെന്നാണ് ഇത്തവണ രജിത് കുമാറിന്‍റെ പ്രസ്തവാന.
Samayam Malayalam download (1).


കേരളത്തിൽ ഇത്തരത്തിൽ ആറുലക്ഷത്തിലധികം കുട്ടികള്‍ പിറന്നതായും രജിത് കുമാര്‍ അവകാശപ്പെട്ടു. കാസര്‍കോട് നടന്ന ഒരു ബോധവത്കരണപരിപാടിയ്ക്കിടെയായിരുന്നു രജിത് കുമാര്‍ തന്‍റെ 'പുതിയ കണ്ടെത്തൽ' അവതരിപ്പിച്ചത്.

സ്ത്രീകള്‍ തങ്ങളുടെ സ്ത്രീത്വത്തെയും പുരുഷന്മാര്‍ തങ്ങളുടെ പുരുഷത്വത്തെയും അവഹേളിച്ചാൽ അവര്‍ക്കുണ്ടാകുന്ന കുട്ടി പെണ്ണിനെപ്പോലെയിരിക്കുമെങ്കിലും പുരുഷന്‍റെ സ്വഭാവമായിരിക്കും.അങ്ങനെയുണ്ടാകുന്ന കുട്ടികള്‍ ട്രാൻജെൻഡറുകളായിരിക്കും. കൂടാതെ അത്തരം കുട്ടികള്‍ക്ക് സെറിബ്രൽ പാള്‍സിയും ഓട്ടിസവും ഉണ്ടായിരിക്കും. രജിത് കുമാറിന്‍റെ പ്രസ്താവന സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

പൊതുവേദിയിൽ സ്ത്രീകളെ അവഹേളിച്ച് ഇയാള്‍ സംസാരിക്കുന്നത് ഇതാദ്യമല്ല. കേരളത്തിനകത്തും പുറത്തും 1700ലധികം ആരോഗ്യബോധവത്കരണ ക്ലാസുകള്‍ നയിച്ചിട്ടുള്ള ഇയാള്‍ മുൻപും സമാനമായ പ്രസ്തവാനകള്‍ നടത്തിയിട്ടുണ്ട്.

പ്രൊഫസര്‍ രജിത് കുമാറിനെ സര്‍ക്കാര്‍ വകുപ്പുകളുടെ പരിപാടികളിൽ നിന്ന് മാറ്റി നിര്‍ത്തുമെന്നും അദ്ദേഹത്തിനെതിരെ നടപടിയെടുക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി ക കെ ശൈലജ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. രജിത് കുമാര്‍ തുടര്‍ച്ചയായി അന്ധവിശ്വാസം പരത്തുന്നതും സ്ത്രീവിരുദ്ധവുമായ പ്രസ്താവനകള്‍ നടത്തുകയാണെന്നായിരുന്നു മന്ത്രിയുടെ നിരീക്ഷണം.

എന്നാൽ തന്‍റെ ബോധവത്കരണ ക്ലാസുകള്‍ ഫലപ്രദമാണെന്നും അതുകൊണ്ടാണ് ആളുകള്‍ തന്നെ പരിപാടികള്‍ക്ക് ക്ഷണിക്കുന്നതെന്നുമായിരുന്നു രജിത് കുമാറിന്‍റെ മറുപടി. രക്ഷിതാക്കളും കുട്ടികളും എന്‍റെ പോസ്റ്റുകള്‍ ലൈക്ക് ചെയ്യുന്നുണ്ട്. എന്‍റെ ക്ലാസുകള്‍ പാവപ്പെട്ടവര്‍ക്കുള്ളതാണ്, പണക്കാര്‍ക്കുള്ളതല്ല. സര്‍ക്കാര്‍ തന്നെ ഒഴിവാക്കാൻ ശ്രമിച്ചാൽ നഷ്ടം പാവപ്പെട്ട കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്കൂളുകള്‍ക്കായിരിക്കുമെന്നും രജിത് കുമാര്‍ പറഞ്ഞു. തന്‍റെ വാക്കുകള്‍ സ്ത്രീവിരുദ്ധമല്ലെന്നും വര്‍ഷങ്ങളോളം നീണ്ട പഠനത്തിന്‍റെ അനുഭവത്തിന്‍റെയും വെളിച്ചത്തിൽ ശാസ്ത്രീയപിന്തുണയുള്ള കാര്യങ്ങളാണ് പഠിപ്പിക്കുന്നതെന്നും രജിത് കുമാര്‍ ന്യായീകരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്