വയനാട്: സമൂഹത്തിലെ അശരണരും നിരാലംബരുമായവർക്ക് വേണ്ടി രൂപീകരിച്ച അഗതിരഹിത കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ. സാമൂഹ്യാധിഷ്ഠിത സംവിധാനത്തിലൂടെ സേവനങ്ങൾ ലഭ്യമാക്കി നിരാലംബരായവരെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടു വരാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. സംസ്ഥാന സർക്കാർ കുടുംബശ്രീ മുഖേന ആവിഷ്ക്കരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ കൽപറ്റയിൽ രാവിലെ 11 ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കും. സി.കെ. ശശീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ഫണ്ട് വിതരണോദ്ഘാടനം ഐ.സി ബാലകൃഷ്ണൻ എം.എൽ.എയും പദ്ധതി ഗുണഭോക്താക്കൾക്കുള്ള ഹെൽത്ത് കാർഡ് വിതരണോദ്ഘാടനം ഒ.ആർ. കേളു എം.എൽ.എയും നിർവഹിക്കും. നിരാശ്രയരായ അഗതി കുടുംബങ്ങളെ കണ്ടെത്തി പുനരധിവസിപ്പിക്കുന്ന ആശ്രയ പദ്ധതി വിപുലീകരിച്ചാണ് അഗതിരഹിത കേരളം പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്തിട്ടുള്ള 1,60,000 ഗുണഭോക്താക്കളുടെ ഉപജീവനത്തിന് ആവശ്യമായ സഹായം സർക്കാർ നടപ്പിലാക്കും. ഇതിൽ 10,716 കുടുംബങ്ങൾ പട്ടികവർഗ വിഭാഗത്തിലുള്ളവരാണ്.
സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവുമായ പുരോഗതി ഉൾപ്പെടെ നിരാലംബ കുടുംബങ്ങളുടെ സമഗ്ര പുനരധിവാസമാണ് അഗതിരഹിത കേരളം പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതി പ്രകാരം അതിജീവന ആവശ്യങ്ങളായ ഭക്ഷണം, ചികിത്സ, വസ്ത്രം.
വിവിധതരം പെൻഷനുകൾ എന്നിവയും അടിസ്ഥാന ആവശ്യങ്ങളായ ഭൂമി, പാർപ്പിടം, കുടിവെള്ളം, ശുചിത്വ സംവിധാനം, വൈദ്യുതി, വിദ്യാഭ്യാസം എന്നിവയും ഗുണഭോക്താക്കൾക്ക് ലഭ്യമാക്കും. 2017 ഒക്ടോബർ 19 നാണ് അഗതിരഹിത കേരളം പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഏറ്റവും അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി മൊബൈൽ സർവേ ആപ് ഉപയോഗിച്ച് കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ നിർദ്ധന കുടുംബങ്ങളിൽ സർക്കാർ സർവേ നടത്തിയിരുന്നു.
പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്തിട്ടുള്ള 1,60,000 ഗുണഭോക്താക്കളുടെ ഉപജീവനത്തിന് ആവശ്യമായ സഹായം സർക്കാർ നടപ്പിലാക്കും. ഇതിൽ 10,716 കുടുംബങ്ങൾ പട്ടികവർഗ വിഭാഗത്തിലുള്ളവരാണ്.
സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവുമായ പുരോഗതി ഉൾപ്പെടെ നിരാലംബ കുടുംബങ്ങളുടെ സമഗ്ര പുനരധിവാസമാണ് അഗതിരഹിത കേരളം പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതി പ്രകാരം അതിജീവന ആവശ്യങ്ങളായ ഭക്ഷണം, ചികിത്സ, വസ്ത്രം.
വിവിധതരം പെൻഷനുകൾ എന്നിവയും അടിസ്ഥാന ആവശ്യങ്ങളായ ഭൂമി, പാർപ്പിടം, കുടിവെള്ളം, ശുചിത്വ സംവിധാനം, വൈദ്യുതി, വിദ്യാഭ്യാസം എന്നിവയും ഗുണഭോക്താക്കൾക്ക് ലഭ്യമാക്കും. 2017 ഒക്ടോബർ 19 നാണ് അഗതിരഹിത കേരളം പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഏറ്റവും അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി മൊബൈൽ സർവേ ആപ് ഉപയോഗിച്ച് കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ നിർദ്ധന കുടുംബങ്ങളിൽ സർക്കാർ സർവേ നടത്തിയിരുന്നു.