വയനാട്: ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള യാത്രാ നിരോധനത്തിനെതിരെ നടന്നുവന്ന യുവജന സമരം അവസാനിച്ചു. മന്ത്രി ടിപി രാമകൃഷ്‍ണന്‍ നടത്തിയ ചര്‍ച്ചയ്‍ക്ക് ശേഷമാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. വിഷയത്തില്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യും. നിയമപോരാട്ടത്തിന് അഭിഭാഷകരെ ലഭ്യമാക്കും - മന്ത്രി സമരപ്പന്തല്‍ സന്ദര്‍ശിച്ച് ഉറപ്പുനല്‍കി. Also Read: എന്താണ് ബന്ദിപ്പൂര്‍ രാത്രിയാത്ര നിരോധനം; സമ്പൂർണ വിവരങ്ങൾ
കോഴിക്കോട് നിന്ന് ആരംഭിച്ച് കര്‍ണാടകത്തിലെ കൊല്ലഗലിലേക്ക് പോകുന്ന ദേശീയപാതയില്‍ ബന്ദിപ്പൂര്‍ കടുവ സങ്കേതത്തിലൂടെയുള്ള യാത്ര പൂര്‍ണമായും നിരോധിക്കാനാണ് ശ്രമം നടക്കുന്നത്. ഇവിടെ രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് മണിവരെ യാത്ര നിരോധനം പ്രാബല്യത്തിലുണ്ട്. നിരന്തരം വന്യജീവികള്‍ വാഹനമിടിച്ച് ചാകുന്നത് കാണിച്ച് സുപ്രീംകോടതിയാണ് രാത്രികാല യാത്ര നിരോധിച്ചത്.
സമരം ശക്തമായതോടെ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തി സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.
Also Read: ബന്ദിപ്പൂർ യാത്രാനിരോധനം: പഠനത്തിന് വിദഗ്ധസമിതിയെ നിയോഗിക്കാമെന്ന് കേന്ദ്രം
സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്നും വയനാടിന്‍റെ വികസനത്തില്‍ തടസ്സമാണ് യാത്രാ നിരോധനം എന്നും കാണിച്ചാണ് സമരം. കര്‍ണാടകം നിരോധനത്തിന് എതിരാണ്. കടുവസങ്കേതത്തിലൂടെ മോട്ടോര്‍വാഹനങ്ങള്‍ കടത്തി വിടരുത് എന്നാണ് അവരുടെ നിലപാട്. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയവും ഇക്കാര്യം ശരിവെക്കുന്നുണ്ട്.
കോഴിക്കോട് നിന്ന് ആരംഭിച്ച് കര്‍ണാടകത്തിലെ കൊല്ലഗലിലേക്ക് പോകുന്ന ദേശീയപാതയില്‍ ബന്ദിപ്പൂര്‍ കടുവ സങ്കേതത്തിലൂടെയുള്ള യാത്ര പൂര്‍ണമായും നിരോധിക്കാനാണ് ശ്രമം നടക്കുന്നത്. ഇവിടെ രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് മണിവരെ യാത്ര നിരോധനം പ്രാബല്യത്തിലുണ്ട്. നിരന്തരം വന്യജീവികള്‍ വാഹനമിടിച്ച് ചാകുന്നത് കാണിച്ച് സുപ്രീംകോടതിയാണ് രാത്രികാല യാത്ര നിരോധിച്ചത്.
സമരം ശക്തമായതോടെ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തി സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.
Also Read: ബന്ദിപ്പൂർ യാത്രാനിരോധനം: പഠനത്തിന് വിദഗ്ധസമിതിയെ നിയോഗിക്കാമെന്ന് കേന്ദ്രം
സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്നും വയനാടിന്‍റെ വികസനത്തില്‍ തടസ്സമാണ് യാത്രാ നിരോധനം എന്നും കാണിച്ചാണ് സമരം. കര്‍ണാടകം നിരോധനത്തിന് എതിരാണ്. കടുവസങ്കേതത്തിലൂടെ മോട്ടോര്‍വാഹനങ്ങള്‍ കടത്തി വിടരുത് എന്നാണ് അവരുടെ നിലപാട്. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയവും ഇക്കാര്യം ശരിവെക്കുന്നുണ്ട്.