ആപ്പ്ജില്ല

വിധികർത്താവായി ദീപാ നിഷാന്ത്; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു

എത്തിയത് മലയാള ഉപന്യാസ മത്സരത്തിന്‍റെ വിധികര്‍ത്താവായി

Samayam Malayalam 8 Dec 2018, 1:41 pm
ആലപ്പുഴ: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് വിധികര്‍ത്താവായി എത്തിയ അധ്യാപിക ദീപാ നിശാന്തിനെതിരെ സ്ഥലത്ത് പ്രതിഷേധം. കെഎസ് യു, എബിവിപി, യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്നു മലയാള ഉപന്യാസ മത്സരത്തിൻ്റെ മൂല്യനിർണയം നടക്കുന്ന കോഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Samayam Malayalam deepa nishanth


കവിതാ മോഷണവിവാദത്തിന് പിന്നാലെ ദീപാ നിശാന്തിനെതിരെ ഉണ്ടായ പ്രതിഷേധങ്ങളുടെ തുടര്‍ച്ചയാണ് പുതിയ സംഭവമെന്നാണ് വിലയിരുത്തൽ. മത്സരത്തിന്‍റെ വിധി കര്‍ത്താവായി എത്തിയ ദീപാ നിശാന്തിനെ പ്രതിഷേധത്തെത്തുടര്‍ന്ന് സ്ഥലത്തുനിന്ന് മാറ്റിയെങ്കിലും മൂല്യനിർണ്ണയം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. സ്ഥലത്ത് പോലീസ് ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ട്.

നേരത്തെ മൂല്യനിർണ്ണയത്തിൻ്റെ വേദിയായി എൽഎം ഹയർ സെക്കണ്ടറി സ്കൂളായിരുന്നു നിശ്ചയിച്ചതെങ്കിലും ദീപാ നിശാന്ത് എത്തുന്നതുമൂലം പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിൽ വേദി മാറ്റുകയായിരുന്നു.

അതേസമയം എഴുത്തുകാരിയും അധ്യാപികയും എന്ന നിലയിലാണ് ദീപാ നിശാന്തിനെ ക്ഷണിച്ചതെന്നും അവരെ മാറ്റേണ്ട സാഹചര്യമില്ലെന്നുമാണ് സംഘാടകരുടെ വിശദീകരണം. യുവകവി എസ് കലേഷിന്‍റെ കവിത മോഷ്ടിച്ചതു സംബന്ധിച്ച വിവാദത്തിൽ ദീപാ നിശാന്ത് മാപ്പ് പറഞ്ഞിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്