തിരുവനന്തപുരം: എയിഡ്സ് പകരാൻ വിവാഹേതര ലൈംഗികബന്ധം കാരണമാകുമെന്ന പത്താം ക്ലാസ് പാഠപുസ്തകത്തിലെ പരാമര്‍ശത്തെച്ചൊല്ലി കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെതിരെ പ്രതിഷേധം. പത്താം ക്ലാസിലെ ബയോളജി പുസ്തകത്തിലായിരുന്നു എച്ച്ഐവി വൈറസ് പകരാൻ വിവാഹപൂര്‍വ്വ ലൈംഗികബന്ധവും വിവാഹേതര ലൈംഗികബന്ധവും കാരണമാകുമെന്ന പരാമര്‍ശമുള്ളത്. പാലക്കാട് ജില്ലയിൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍ അരുൺ പാഠപുസ്തകത്തിൽ ഈ ഭാഗം ഉള്‍പ്പെടുന്ന ഭാഗം ഫേസ്ബുക്കിൽ ഇട്ടതോടെയാണ് സംഭവം വിവാദമായത്. നാല് തരത്തിൽ എച്ച്ഐവി പകരാമെന്നാണ് പാഠപുസ്തകത്തിൽ പറയുന്നത്. എയിഡ്സ് രോഗികള്‍ ഉപയോഗിച്ച സൂചിയും സിറിഞ്ചും ഉപയോഗിക്കുന്നതു വഴി, ശരീരസ്രവങ്ങള്‍ വഴി, എച്ച്ഐവി ബാധിതരായ അമ്മമാരിൽ നിന്ന് മക്കളിലേയ്ക്ക് കൂടാതെ വിവാഹപൂര്‍വ്വ, വിവാഹേതര ലൈംഗിക ബന്ധത്തിലൂടെ. ഇതിൽ നാലാമത്തെ കാരണമാണ് വിവാദമായിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് വൈറലായതിനു തൊട്ടു പിന്നാലെ വിദ്യാഭ്യാസവകുപ്പിനെതിരെ വലിയ പ്രതിഷേധവും ഉയര്‍ന്നു. ശ്രദ്ധയില്ലാതെ പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്നു എന്നതായിരുന്നു സോഷ്യൽ മീഡിയയിൽ ഉയര്‍ന്ന പ്രധാന വിമര്‍ശനം. എന്നാൽ ദമ്പതിമാര്‍ വിവാഹം കഴിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് വൈറസിന് എങ്ങനെ മനസ്സിലാകുമെന്നായിരുന്നു ഏറെ പേരുടെയും സംശയം.
അതേസമയം തെറ്റ് ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകുമെന്നും അടുത്ത വര്‍ഷം മുതൽ ഈ ഭാഗം പാഠപുസ്തകത്തിൽ ഉണ്ടാകില്ലെന്നും സ്‍സിഇആര്‍ടി അറിയിച്ചു.
അതേസമയം 2015-16 കാലയളവിൽ പ്രസിദ്ധീകരിച്ച ഈ പുസ്തകമാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി കുട്ടികള്‍ പഠിക്കുന്നതെന്നാണ് ശ്രദ്ധേയം. എസ്‍സിഇആര്‍ടി തയ്യാറാക്കിയ പുസ്‍തകത്തിലെ ഗുരുതര പിഴവ് ഇതുവരെ ആരും ചൂണ്ടിക്കാട്ടിയിരുന്നില്ല. നിലവിലുള്ള ടീം തന്നെയാണ് ഈ പുസ്തകം തയ്യാറാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫേസ്ബുക്ക് പോസ്റ്റ് വൈറലായതിനു തൊട്ടു പിന്നാലെ വിദ്യാഭ്യാസവകുപ്പിനെതിരെ വലിയ പ്രതിഷേധവും ഉയര്‍ന്നു. ശ്രദ്ധയില്ലാതെ പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്നു എന്നതായിരുന്നു സോഷ്യൽ മീഡിയയിൽ ഉയര്‍ന്ന പ്രധാന വിമര്‍ശനം. എന്നാൽ ദമ്പതിമാര്‍ വിവാഹം കഴിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് വൈറസിന് എങ്ങനെ മനസ്സിലാകുമെന്നായിരുന്നു ഏറെ പേരുടെയും സംശയം.
അതേസമയം തെറ്റ് ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകുമെന്നും അടുത്ത വര്‍ഷം മുതൽ ഈ ഭാഗം പാഠപുസ്തകത്തിൽ ഉണ്ടാകില്ലെന്നും സ്‍സിഇആര്‍ടി അറിയിച്ചു.
അതേസമയം 2015-16 കാലയളവിൽ പ്രസിദ്ധീകരിച്ച ഈ പുസ്തകമാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി കുട്ടികള്‍ പഠിക്കുന്നതെന്നാണ് ശ്രദ്ധേയം. എസ്‍സിഇആര്‍ടി തയ്യാറാക്കിയ പുസ്‍തകത്തിലെ ഗുരുതര പിഴവ് ഇതുവരെ ആരും ചൂണ്ടിക്കാട്ടിയിരുന്നില്ല. നിലവിലുള്ള ടീം തന്നെയാണ് ഈ പുസ്തകം തയ്യാറാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.