ആപ്പ്ജില്ല

മാളികപ്പുറത്തുനിന്നും ഭക്തരെ നീക്കിയെന്ന് ആരോപണം: സന്നിധാനത്ത് നാമജപ പ്രതിഷേധം; കൂട്ട അറസ്റ്റ്

മാളികപ്പുറത്ത് വിരിവയ്ക്കാൻ പോലീസ് സമ്മതിച്ചില്ലെന്നാരോപിച്ചാണ് പ്രതിഷേധം.

Samayam Malayalam 19 Nov 2018, 12:30 am
സന്നിധാനം: ഭക്തരെ മാളികപ്പുറത്ത് വിരിവയ്ക്കാൻ പോലീസ് അനുവദിച്ചില്ലെന്നാരോപിച്ച് സന്നിധാനത്ത് ഭക്തരുടെ നാമജപ പ്രതിഷേധം. ചെറിയ കൂട്ടങ്ങളായി നാമജപവുമായി എത്തിയ പ്രതിഷേധക്കാരുടെ കൂട്ടം വലിയ നടപ്പന്തലിൽ പ്രതിഷേധിച്ചു. അമ്പതോളം പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Samayam Malayalam protest in sabarimala sannidanam
മാളികപ്പുറത്തുനിന്നും ഭക്തരെ നീക്കിയെന്ന് ആരോപണം: സന്നിധാനത്ത് നാമജപ പ്രതിഷേധം; കൂട്ട അറസ്റ്റ്


അതേസമയം പതിനൊന്നു മണിയോടെ ഹരിവരാസനം പാടി ശബരിമല നട അടയ്ക്കുമ്പോൾ പിരിഞ്ഞുപോകാമെന്ന് പ്രതിഷേധക്കാർ പറഞ്ഞിരുന്നു. എന്നാൽ അവർ പോലീസുമായി വാക്കേറ്റത്തിലേക്ക് നീങ്ങി. സന്നിധാനത്ത് പ്രതിഷേധത്തിന് നേതൃത്വം നൽകിയവരെ അറസ്റ്റ് ചെയ്യുകയാണെന്ന് പോലീസ് പറഞ്ഞു. ഇതാണ് ചെറിയതോതിലുള്ള സംഘർഷത്തിന് വഴിവെച്ചത്. നിരോധനാജ്ഞ ലംഘിച്ചതിനാലാണ് അറസ്റ്റെന്ന് പോലീസ് പറഞ്ഞു. ഇതോടെ പ്രതിഷേധക്കാർ ചെറിയ നടപ്പന്തലിലേക്ക് നീങ്ങി.


കൂട്ട അറസ്റ്റ്

നിരോധനാജ്ഞ ലംഘിച്ചതിനാൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയവരെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പ്രതിഷേധക്കാരെ അറിയിച്ചു. എന്നാൽ ഒരാളെ മാത്രമായി അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്നും കൂട്ട അറസ്റ്റിന് തയ്യാറാണെന്ന് പ്രതിഷേധക്കാർ അറിയിച്ചു. ശരണം വിളിച്ചുകൊണ്ട് സമാധാനപരമായാണ് പ്രതിഷേധക്കാർ പോലീസ് സ്റ്റേഷനിലേക്ക് നീങ്ങിയത്. സന്നിധാനം പോലീസ് സ്റ്റേഷനിലേക്കാണ് ഇവരെ കൊണ്ടുപോയിരിക്കുന്നത്. തുടർന്ന് ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിൽ പ്രതിഷേധക്കാരുമായി ചർച്ച നടത്തി.


ആദ്യം അറസ്റ്റിന് തയ്യാറാണെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കിയെങ്കിലും സന്നിധാനം പോലീസ് സ്റ്റേഷനിലെത്തിയതോടെ നിലപാട് മാറ്റി. നെയ്യഭിഷേകത്തിന് ശേഷം മാത്രമേ തങ്ങളെ അറസ്റ്റ് ചെയ്യാൻ കഴിയൂ എന്നാണ് പ്രതിഷേധക്കാർ നിലപാട് അറിയിച്ചു. തുടർന്ന് പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധക്കാർ കുത്തിയിരുന്ന് നാമം ജപിച്ചു. എന്നാൽ ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. അമ്പതോളം പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരെ പമ്പ പോലീസ് സ്റ്റേഷനിലാണ് എത്തിക്കുക.


ശബരിമലയിൽ ശരണം വിളിച്ചതിന്റെ പേരിലാണ് തങ്ങളെ അറസ്റ്റ് ചെയ്യുന്നത്. തിങ്കളാഴ്ച രാവിലെ നെയ്യഭിഷേകം നടത്താനാണ് താൻ വന്നതെന്നും പ്രതിഷേധത്തിന് നേതൃത്വം നൽകിയ യുവമോർച്ചാ നേതാവ് രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. രാജേഷ് അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം അരങ്ങേറിയത്. ഇയാളെയും പോലീസ് അറസ്റ്റ് ചെയ്തു.

പോലീസ് നിയന്ത്രണങ്ങൾക്കെതിരെയായിരുന്നു പ്രതിഷേധം. എല്ലാവർക്കും വിരിവയ്ക്കാൻ അനുവാദം നൽകണമെന്നായിരുന്നു പ്രതിഷേധക്കാർ ആവശ്യപ്പെട്ടത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്