ശബരിമല: യുവതീപ്രവേശനത്തിനെതിരായി തുടര്‍ച്ചായയി ശബരിമലയിലുണ്ടായ പ്രതിഷേധസമരങ്ങളെത്തുടര്‍ന്ന് തീര്‍ത്ഥാടകരുടെ എണ്ണത്തിലുണ്ടായ കുറവ് ശബരിമലയിലെ നടവരവിനെയും ബാധിച്ചതായി കണക്കുകള്‍. മണ്ഡലകാലപൂജകള്‍ക്കായി നടതുറന്ന് 13 ദിവസം പിന്നിടുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 31.20 കോടി രൂപയുടെ നഷ്ടം ശബരിമലയ്ക്ക് ഉണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ വര്‍ഷം ആദ്യ 13 ദിവസങ്ങളിലെ വരുമാനം 50 കോടി 59 ലക്ഷം രൂപയായിരുന്നുവെന്നും എന്നാൽ ഇക്കുറി ഇതേ കാലയളവില്‍ ലഭിച്ചത് 19 കോടി 37 ലക്ഷം രൂപ മാത്രമാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. കാണിക്കയായി കഴിഞ്ഞ വര്‍ഷം 17.78 കോടി രൂപ ലഭിച്ചെങ്കിൽ ഈ വര്‍ഷം ലഭിച്ചത് 9.13 കോടി മാത്രം.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ഏറ്റവും വരുമാനമുള്ള ക്ഷേത്രങ്ങളിലൊന്നായ ശബരിമലയിലെ വരുമാനക്കുറവ് ബോര്‍ഡിനെ സാമ്പത്തികപ്രതിസന്ധിയിലേയ്ക്ക് നയിച്ചേക്കും. ബോര്‍ഡിനു കീഴിലുള്ള ആയിരത്തിലധികം ക്ഷേത്രങ്ങളിലേയ്ക്കുള്ള സാമ്പത്തികസഹായവും ഇതോടെ മുടങ്ങുമെന്ന ആശങ്കയുമുണ്ട്.
കഴിഞ്ഞ വര്‍ഷം ആദ്യ 13 ദിവസങ്ങളിലെ വരുമാനം 50 കോടി 59 ലക്ഷം രൂപയായിരുന്നുവെന്നും എന്നാൽ ഇക്കുറി ഇതേ കാലയളവില്‍ ലഭിച്ചത് 19 കോടി 37 ലക്ഷം രൂപ മാത്രമാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. കാണിക്കയായി കഴിഞ്ഞ വര്‍ഷം 17.78 കോടി രൂപ ലഭിച്ചെങ്കിൽ ഈ വര്‍ഷം ലഭിച്ചത് 9.13 കോടി മാത്രം.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ഏറ്റവും വരുമാനമുള്ള ക്ഷേത്രങ്ങളിലൊന്നായ ശബരിമലയിലെ വരുമാനക്കുറവ് ബോര്‍ഡിനെ സാമ്പത്തികപ്രതിസന്ധിയിലേയ്ക്ക് നയിച്ചേക്കും. ബോര്‍ഡിനു കീഴിലുള്ള ആയിരത്തിലധികം ക്ഷേത്രങ്ങളിലേയ്ക്കുള്ള സാമ്പത്തികസഹായവും ഇതോടെ മുടങ്ങുമെന്ന ആശങ്കയുമുണ്ട്.