കൊച്ചി: തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള മാപ്പ് പറഞ്ഞെന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കറാം മീണയുടെ പരാമര്‍ശത്തിന് മറുപടിയുമായി ശ്രീധരന് പിള്ള. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീധരന് പിള്ള മറുപടി നല്‍കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലെത്തി നിൽക്കുന്ന ഈ സമയത്ത് തെരഞ്ഞെടുപ്പ് ഓഫീസറുടെ ചില പരാമർശങ്ങളോട് പ്രതികരിക്കുന്നില്ല. വ്യക്തിപരമായ അധിക്ഷേപങ്ങൾക്കും വ്യാജപ്രചാരണത്തിനുമെതിരെ നിയമപരമായി എന്തു ചെയ്യണമെന്ന് പൂർണ ബോദ്ധ്യമുണ്ട്. ശ്രീധരൻ പിള്ള നിയമത്തിന് അതീതതനല്ലാത്തതുപോലെ ടിക്കാറാം മീണയും നിയമത്തിന് അതീതനല്ലെന്ന് മാത്രം തത്കാലം ഓർമ്മപ്പെടുത്തുന്നു. - ശ്രീധരന് പിള്ള ഫേസ്ബുക്കില്‍ കുറിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശബരിമല സ്ത്രീ പ്രവേശന വിഷയവും അയ്യപ്പന്റെ പേരും ഉപയോഗിക്കുന്നതില്‍ നിന്ന് സ്ഥാനാര്‍ഥികളെ വിലക്കുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചിരുന്നു. ഇത് ബിജെപി എതിര്‍ത്തു. ഇതിന് ശേഷം ബിജെപി നേതാക്കളും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയുമായി നിരന്തരം ഏറ്റുമുട്ടലിന്റെ പാതയിലായിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ചതിന് ശ്രീധരന് പിള്ളയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. രണ്ട് തവണ ശ്രീധരന് പിള്ള തന്നെ വിളിച്ച് മാപ്പ് പറഞ്ഞു എന്നായിരുന്നു ടിക്കാറാം മീണ മാധ്യമങ്ങളോട് പറഞ്ഞത്. ഇത് ശ്രീധരന് പിള്ള നിഷേധിച്ചിരുന്നു. ഇക്കാര്യത്തില്‍ ശ്രീധരന് പിള്ളയുടെത് ഇരട്ടത്താപ്പാണെന്നും പിന്നീട് ടിക്കറാം മീണ വിമര്‍ശിച്ചത് വിവാദത്തിലായിരുന്നു.
തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലെത്തി നിൽക്കുന്ന ഈ സമയത്ത് തെരഞ്ഞെടുപ്പ് ഓഫീസറുടെ ചില പരാമർശങ്ങളോട് പ്രതികരിക്കുന്നില്ല. വ്യക്തിപരമായ അധിക്ഷേപങ്ങൾക്കും വ്യാജപ്രചാരണത്തിനുമെതിരെ നിയമപരമായി എന്തു ചെയ്യണമെന്ന് പൂർണ ബോദ്ധ്യമുണ്ട്. ശ്രീധരൻ പിള്ള നിയമത്തിന് അതീതതനല്ലാത്തതുപോലെ ടിക്കാറാം മീണയും നിയമത്തിന് അതീതനല്ലെന്ന് മാത്രം തത്കാലം ഓർമ്മപ്പെടുത്തുന്നു. - ശ്രീധരന് പിള്ള ഫേസ്ബുക്കില്‍ കുറിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശബരിമല സ്ത്രീ പ്രവേശന വിഷയവും അയ്യപ്പന്റെ പേരും ഉപയോഗിക്കുന്നതില്‍ നിന്ന് സ്ഥാനാര്‍ഥികളെ വിലക്കുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചിരുന്നു. ഇത് ബിജെപി എതിര്‍ത്തു. ഇതിന് ശേഷം ബിജെപി നേതാക്കളും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയുമായി നിരന്തരം ഏറ്റുമുട്ടലിന്റെ പാതയിലായിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ചതിന് ശ്രീധരന് പിള്ളയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. രണ്ട് തവണ ശ്രീധരന് പിള്ള തന്നെ വിളിച്ച് മാപ്പ് പറഞ്ഞു എന്നായിരുന്നു ടിക്കാറാം മീണ മാധ്യമങ്ങളോട് പറഞ്ഞത്. ഇത് ശ്രീധരന് പിള്ള നിഷേധിച്ചിരുന്നു. ഇക്കാര്യത്തില്‍ ശ്രീധരന് പിള്ളയുടെത് ഇരട്ടത്താപ്പാണെന്നും പിന്നീട് ടിക്കറാം മീണ വിമര്‍ശിച്ചത് വിവാദത്തിലായിരുന്നു.