ആപ്പ്ജില്ല

പുതുവൈപ്പ്: പോലീസ് നടപടി തെറ്റെന്ന് മേഴ്‍സിക്കുട്ടിയമ്മ

എന്നാൽ ഈ വാദങ്ങൾ മേഴ്‌സിക്കുട്ടിയമ്മ ഇപ്പോൾ തള്ളിയിരിക്കുകയാണ്

TNN 19 Jun 2017, 3:04 pm
കൊച്ചി: പുതുവൈപ്പിലെ ഐ.ഒ.സി പ്ളാന്‍റിനെതിരെ ജനങ്ങൾ നടത്തുന്ന സമരത്തിന് നേരെ ലാത്തിചാർജ്ജ് നടത്തിയ പൊലീസ് നടപടി തെറ്റായിപ്പോയെന്ന് മന്ത്രി ജെ. മേഴ്‍സിക്കുട്ടിയമ്മ. സമരങ്ങളെ അടിച്ചമർത്തുന്നത് സർക്കാർ നിലപാടല്ല. പ്ളാന്‍റില്‍ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ നിർത്തി വെക്കുമെന്ന് താൻ സമരക്കാർക്ക് വാക്ക് നൽകിയിരുന്നില്ല എന്നും ഫിഷറീസ് മന്ത്രി കൂട്ടിച്ചേർത്തു. താൻ പറഞ്ഞ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ്. മത്സത്തൊഴിലാളികൾ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
Samayam Malayalam puthuvype police ction was not right says mercykuttiyamma
പുതുവൈപ്പ്: പോലീസ് നടപടി തെറ്റെന്ന് മേഴ്‍സിക്കുട്ടിയമ്മ


ഐ.ഒ.സിയുടെ എൽപിജി സംഭരണ ശാലക്കെതിരെ നടക്കുന്ന സമരവുമായി ബന്ധപ്പെട്ട് മന്ത്രി മേഴ്‍സിക്കുട്ടിയമ്മ വാക്കുപാലിച്ചില്ലെന്ന് സമരസമിതി ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുമായി ചര്‍ച്ചക്ക് സമരക്കാര്‍ക്ക് അവസരം ഉണ്ടാക്കാമെന്നും അതുവരെ പ്ലാന്‍റിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജൂലൈ നാലുവരെ നിര്‍ത്തിവെക്കുമെന്നുമാണ് മേഴ്‌സിക്കുട്ടിയമ്മ നല്‍കിയിരുന്ന ഉറപ്പെന്ന് സമരസമിതി പറഞ്ഞു. എന്നാൽ ഈ വാദങ്ങൾ മേഴ്‌സിക്കുട്ടിയമ്മ ഇപ്പോൾ തള്ളിയിരിക്കുകയാണ്.

Puthuvype: Police ction was not right says, Mercykuttiyamma

J.Mercykuttiyamma, the fisheries minister contempts police action in Puthuvype

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്