തിരുവനന്തപുരം: വനിതാ മതിലിൽ എൻഎസ്എസിനെ തള്ളി കേരളാ കോൺഗ്രസ് (ബി) നേതാവ് ആർ ബാലകൃഷ്ണപിള്ള. താൻ എൻഎസ്എസ് അംഗമാണ്. വനിതാ മതിൽ വിജയിപ്പിക്കാൻ വേണ്ടതെല്ലാം ചെയ്യും. രാഷ്ട്രീയ നിലപാട് പാർടിയുടേതാണ്. വനിതാ മതിലിൽ പങ്കെടുക്കുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. എൽഡിഎഫ് സമരങ്ങളിൽ ഭാഗമാകുമെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി. എൽഡിഎഫ് മുന്നണി പ്രവേശനത്തിനു പിന്നാലെയാണ് എൻഎസ്എസിനെ തള്ളി ബാലകൃഷ്ണപിള്ള രംഗത്തെത്തിയിരിക്കുന്നത്. അയ്യപ്പജ്യോതി ബിജെപി സ്പോൺസർ ചെയ്യുന്ന പരിപാടിയാണ്. അയ്യപ്പജ്യോതിയിൽ എൽഡിഎഫ് നിലപാടിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാലരക്കൊല്ലമായി എൽഡിഎഫിനൊപ്പമാണ്. മന്ത്രി സ്ഥാനം ആവശ്യപ്പെടാനില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. എൻസിപിയുമായുള്ള ലയനം ചർച്ചചെയ്യുന്നതിന് ജനുവരി 10ന് യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളാ കോൺഗ്രസ് (ബി), ലോക്താന്ത്രിക് ദള്‍, ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നീ പാർടികളാണ് എൽഡിഎഫിന്റെ ഭാഗമായത്. ലോക്താന്ത്രിക് ദള്‍, ഐഎന്‍എല്‍ എന്നീ പാർടികളെ മുന്നണിയുടെ ഭാഗമാക്കാൻ രണ്ടാഴ്ച മുമ്പുചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയറ്റാണ് അനുമതി നൽകിയത്. ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ മുന്നണി വിപുലീകരണം അത്യാവശ്യമാണെന്നായിരുന്നു പാർടിയുടെ വിലയിരുത്തൽ.
ഘടകകക്ഷിയാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് നേതാവ് ആന്റണി രാജു പറഞ്ഞു. തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചില്ലെങ്കിലും മുന്നണിയുടെ ഭാഗമായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ തലത്തിൽ ഇടതുപക്ഷം ശക്തിപ്പെടുമെന്നും ഇടതുപക്ഷം കൂടുതൽ ദൃഢമാകുമെന്നും ലോക്താന്ത്രിക് ദൾ നേതാവ് വർഗീസ് ജോർജ്ജ് വ്യക്തമാക്കി.
കേരളാ കോൺഗ്രസ് (ബി), ലോക്താന്ത്രിക് ദള്‍, ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നീ പാർടികളാണ് എൽഡിഎഫിന്റെ ഭാഗമായത്. ലോക്താന്ത്രിക് ദള്‍, ഐഎന്‍എല്‍ എന്നീ പാർടികളെ മുന്നണിയുടെ ഭാഗമാക്കാൻ രണ്ടാഴ്ച മുമ്പുചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയറ്റാണ് അനുമതി നൽകിയത്. ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ മുന്നണി വിപുലീകരണം അത്യാവശ്യമാണെന്നായിരുന്നു പാർടിയുടെ വിലയിരുത്തൽ.
ഘടകകക്ഷിയാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് നേതാവ് ആന്റണി രാജു പറഞ്ഞു. തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചില്ലെങ്കിലും മുന്നണിയുടെ ഭാഗമായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ തലത്തിൽ ഇടതുപക്ഷം ശക്തിപ്പെടുമെന്നും ഇടതുപക്ഷം കൂടുതൽ ദൃഢമാകുമെന്നും ലോക്താന്ത്രിക് ദൾ നേതാവ് വർഗീസ് ജോർജ്ജ് വ്യക്തമാക്കി.