തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ നിന്ന് മത്സരിച്ചേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെ വിമര്‍ശനവുമായി ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരൻ. രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് മത്സരിക്കുന്നത് സ്വന്തം മണ്ഡലമായ അമേഠിയിൽ പരാജയപ്പെടുമെന്നുള്ള ഭീതി കൊണ്ടാണെന്ന് കുമ്മനം പറഞ്ഞു. അമേഠിയിൽ ചുവടു പിഴയ്ക്കുമെന്ന് മനസ്സിലായതിനാലാണ് രാഹുൽ സുരക്ഷിതമണ്ഡലം തേടി വയനാട്ടിലെത്തിയതെന്നും കുമ്മനം ആരോപിച്ചു. ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കോൺഗ്രസ് തുടച്ചു നീക്കപ്പെടുമെന്ന് ഉറപ്പായെന്നും അതുകൊണ്ടാണ് രാഹുൽ വയനാട്ടിലേയ്ക്ക് എത്തിയതെന്നുമായിരുന്നു കുമ്മനത്തിൻ്റെ നിരീക്ഷണം. ഉത്തരേന്ത്യയിൽ ബിജെപിയുമായി നേര്‍ക്കുനേര്‍ പോരാട്ടം നടക്കുന്ന സ്ഥലങ്ങള്‍ ഒഴിവാക്കിയാണ് രാഹുൽ ഗാന്ധി വയനാട്ടിൽ എത്തിയതെന്ന് കുമ്മനം പറഞ്ഞു. സിപിഎം പ്രവര്‍ത്തകരുടെ വോട്ട് കിട്ടുമെന്ന് ഉറപ്പായതോടെയാണ് രാഹുൽ കേരളം തെരഞ്ഞെടുപ്പത്. രാഹുൽ എത്തിയതോടെ കേരളത്തിലെ സിപിഎം സനാഥരായെന്നും കുമ്മനം പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് ചെയ്യാൻ പ്രവര്‍ത്തകര്‍ക്ക് അവസരം കൈവന്നിരിക്കുകയാണെന്നും കുമ്മനം പരിഹസിച്ചു.
സ്വന്തം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എത്തിയ സ്ഥിതിയ്ക്ക് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ പിൻവലിക്കാൻ സിപിഎം തയ്യാറാകണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.
സ്വന്തം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എത്തിയ സ്ഥിതിയ്ക്ക് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ പിൻവലിക്കാൻ സിപിഎം തയ്യാറാകണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.