റാന്നി: വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ദേശീയ രാഷ്ട്രീയത്തിലെ ഏറ്റവും ദയനീയമായ അവസ്ഥയാണ് സൂചിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി. സിപിഎമ്മിനെ കുറിച്ച് പ്രചാരണ വേദിയിൽ ഒന്നും പറയില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ പിണറായി വിജയൻ വിമർശിച്ചു. എന്താണ് സിപിഎമ്മിനെ കുറിച്ച് പറയാനുള്ളത്? കോൺഗ്രസുമായി സിപിഎമ്മിനെ താരതമ്യം ചെയ്യാൻ കഴിയുമോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. തികച്ചും തെറ്റായ സന്ദേശമാണ് രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വവും പ്രസ്താവനയും നൽകുന്നതെന്ന് പിണറായി വിജയൻ റാന്നിയിൽ വ്യക്തമാക്കി. പത്തനംതിട്ടയിലെ ഇടതുപക്ഷ സ്ഥാനാർഥി വീണ ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ബിജെപിയും കോൺഗ്രസും ഒരേ ഉദാരവൽക്കരണ നിലപാട് തന്നെയാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. സിപിഎമ്മിന്റെ നിലപടുകൾക്കെതിരെ ബദൽ നിലപാട് വ്യക്തമാക്കി കൊണ്ട് സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിന് കഴിയില്ല.
കഴിയുന്ന രീതിയിലൊക്കെ എതിർ സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ ഇടത് സ്ഥാനാർഥികൾ ശ്രമിക്കും. ഇടതുപക്ഷത്തെ പ്രലോഭിപ്പിക്കാൻ ആർക്കും കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ബിജെപി മത്സരിക്കാത്ത മണ്ഡലത്തിൽ രാഹുൽ എന്തിനാണ് ബിജെപിക്കെതിരെ മത്സരിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. മുതിർന്ന പല ബിജെപി നേതാക്കളും മുൻ കോൺഗ്രസ് നേതാക്കളാണ്. വിശ്വാസ വഞ്ചനക്കെട്ടുന്നവരെ ജയിപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജെപിയും കോൺഗ്രസും ഒരേ ഉദാരവൽക്കരണ നിലപാട് തന്നെയാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. സിപിഎമ്മിന്റെ നിലപടുകൾക്കെതിരെ ബദൽ നിലപാട് വ്യക്തമാക്കി കൊണ്ട് സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിന് കഴിയില്ല.
കഴിയുന്ന രീതിയിലൊക്കെ എതിർ സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ ഇടത് സ്ഥാനാർഥികൾ ശ്രമിക്കും. ഇടതുപക്ഷത്തെ പ്രലോഭിപ്പിക്കാൻ ആർക്കും കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ബിജെപി മത്സരിക്കാത്ത മണ്ഡലത്തിൽ രാഹുൽ എന്തിനാണ് ബിജെപിക്കെതിരെ മത്സരിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. മുതിർന്ന പല ബിജെപി നേതാക്കളും മുൻ കോൺഗ്രസ് നേതാക്കളാണ്. വിശ്വാസ വഞ്ചനക്കെട്ടുന്നവരെ ജയിപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.