ആപ്പ്ജില്ല

ടിക്കറ്റ് ചോദിച്ചതിന് തൃശൂരിൽ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു; ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

ടിക്കറ്റ് ആവശ്യപ്പെട്ടതിന് തൃശൂരിൽ ടിടിഇയെ ഇതരസംസ്ഥാന തൊഴിലാളി ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു. എറണാകുളം ഡിപ്പോയിലെ ഉദ്യോഗസ്ഥനായ കെ വിനോദ് ആണ് മരിച്ചത്

Edited byജിബിൻ ജോർജ് | Samayam Malayalam 2 Apr 2024, 9:41 pm

ഹൈലൈറ്റ്:

  • ടിടിഇയെ ഇതരസംസ്ഥാന തൊഴിലാളി ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു.
  • എറണാകുളം ഡിപ്പോയിലെ ഉദ്യോഗസ്ഥനായ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്.
  • ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam accident
കൊല്ലപ്പെട്ട കെ വിനോദ്
തൃശൂർ: ടിക്കറ്റ് ആവശ്യപ്പെട്ടതിന് ടിടിഇയെ ഇതരസംസ്ഥാന തൊഴിലാളി ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു. എറണാകുളം ഡിപ്പോയിലെ ഉദ്യോഗസ്ഥനായ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. തൃശൂർ വെളപ്പായയില്‍ ചൊവ്വാഴ്ച വൈകീട്ടോടെ എറണാകുളം - പട്‌ന ട്രെയിനിലാണ് ദാരുണമായ സംഭവം. മഞ്ഞുമ്മൽ സ്വദേശിയാണ് വിനോദ്. ഒഡീഷ സ്വദേശി രജനീകാന്ത് രണജിത്ത് (42) എന്നയാളാണ് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയത്.
കോഴിക്കോട് - വയനാട് തുരങ്കപാത: ചെലവ് 1643.33 കോടി, ടെൻഡറുകൾ അഞ്ചിന് തുറക്കും
ടിക്കറ്റ് ചോദിച്ചതിന്റെ പകയില്‍ ഇതരസംസ്ഥാന തൊഴിലാളിയായ യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വീഴചയില്‍ തലയിടിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ ട്രാക്കിലേക്ക് തലയടിച്ചു വീണ വിനോദ് മറ്റൊരു ട്രെയിൻ കയറി മരിച്ചതാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഇക്കാര്യത്തിൽ പോലീസ് സ്ഥിരീകരണം നടത്തിയിട്ടില്ല.


മൃതദേഹം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിനോദിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ട ഇതരസംസ്ഥാന തൊഴിലാളി പാലക്കാട് റയില്‍വെ പോലീസിന്റെ കസ്റ്റഡിയിലാണ്. ട്രെയിനിൽ ഉണ്ടായിരുന്ന മറ്റ് യാത്രക്കാരാണ് റെയിൽവേ പോലീസിനെ വിവരമറിയിച്ചത്. സംഭവത്തിൽ പോലീസിൻ്റെ വിശദമായ അന്വേഷണം തുടരുകയാണ്.

സംസ്ഥാന സർക്കാരിനെ തൊടീക്കില്ല; മൂന്നാം മോദി സർക്കാരിൽ 100% കേന്ദ്ര വിഹിതമുള്ള ഭവന നിർമാണ പദ്ധതിക്ക് ശുപാർശ ചെയ്യും: രാജീവ് ചന്ദ്രശേഖർ
ട്രെയിനിലെ എസ്11 കോച്ചിൽ വെച്ചാണ് ദാരുണമായ സംഭവമുണ്ടായത്. എറണാകുളം സ്വദേശിയായ വിനോദ് ഈറോഡ് വരെയുള്ള ഡ്യൂട്ടിയിലാണ് കയറിയത്. ടിക്ക് ഇല്ലാത്തതിനെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളിയോട് ഫൈൻ അടയ്ക്കാൻ വിനോദ് ആവശ്യപ്പെട്ടതോടെയാണ് തർക്കം ആരംഭിച്ചത്. ഇതിനിടെ ട്രെയിൻ വെള്ളപ്പായക്ക് സമീപം എത്തിയപ്പോൾ പ്രതി വിനോദിനെ റെയിൽവേ പാളത്തിലേക്ക് തള്ളിയിടുകയായിരുന്നു.
ഓതറിനെ കുറിച്ച്
ജിബിൻ ജോർജ്
ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്