തിരുവനന്തപുരം: തനിക്ക് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് നല്‍കിയതിനെ അംഗീകരിക്കാത്ത ഒരാള്‍ പോലും കേരളത്തിലുണ്ടാകില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. കാസര്‍കോട് ജില്ല ഒറ്റക്കെട്ടായി തനിക്കൊപ്പമുണ്ടെന്നും ജില്ലാ കമ്മിറ്റിയിൽ പൊട്ടിത്തെറിയില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. സുബ്ബ റായിയുടെ പ്രതികരണം സീറ്റ് നിഷേധിച്ചതിനു പിന്നാലെയുണ്ടായ വികാരപരമായ സമീപനം മാത്രമാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. തനിക്ക് സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടത് പാര്‍ട്ടിയൽ ഉള്ളവര്‍ മാത്രമല്ലെന്നും ജനങ്ങളാണ് ഇത് ആവശ്യപ്പെട്ടതെന്നും ഉണ്ണിത്താൻ പറഞ്ഞു. താൻ അൻപത് വര്‍ഷമായി രാഷ്ട്രീയപ്രവര്‍ത്തനരംഗത്തുണ്ട്. തന്നോട് പാര്‍ട്ടി നീതി കാണിച്ചിട്ടില്ലെന്ന് പാര്‍ട്ടിയിൽ ഉള്ളവര്‍ മാത്രമല്ല പറഞ്ഞിട്ടുള്ളത്. പാര്‍ട്ടിക്ക് വേണ്ടി ഇത്രയും കഷ്ടപ്പെട്ട ഒരാളെന്ന നിലയ്ക്ക് തന്നോട് എല്ലാവര്‍ക്കും സഹതാപമാണുള്ളതെന്നും ഉണ്ണിത്താൻ പറഞ്ഞു.
സുബ്ബ റായിയുടെ പ്രതികരണം സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നുള്ള വൈകാരിക പ്രതികരണം മാത്രമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. കോൺഗ്രസിന് എതിരായി ചിന്തിക്കാൻ പോലും പറ്റാത്ത പശ്ചാത്തലമുള്ള വ്യക്തിയാണ് സുബ്ബ റായി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തനിക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതിനോട് പാര്‍ട്ടിയ്ക്ക് അകത്തോ പുറത്തോ ആര്‍ക്കും എതിര്‍പ്പുണ്ടാകില്ല. തന്നോട് പാര്‍ട്ടി നീതി പുലര്‍ത്തിയില്ലെന്ന് എല്ലാവരും ഒരേ സ്വരത്തിലാണ് പറഞ്ഞത്. എന്നാൽ എതിരെ കേള്‍ക്കുന്ന ഒന്നോ രണ്ടോ സ്വരങ്ങള്‍ അങ്ങനെ തന്നെ കാണാൻ സാധിക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. കാസര്‍കോടെത്തി സുബ്ബ റായിയെ കാണുമെന്നും തന്‍റെ മുഖം കണ്ണാൽ സുബ്ബ റായിയ്ക്ക് എതിര്‍വാക്ക് പറയാൻ സാധിക്കില്ലെന്നും അദ്ദഹം പറഞ്ഞു. തന്നോട് സുബ്ബ റായിയ്ക്ക് ഏറെ താത്പര്യമാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
കല്യാട്ട് നിന്നായിരിക്കും തന്‍റെ പ്രചരണം ആരംഭിക്കുകയെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. കൊലപാതക രാഷ്ട്രീയത്തിനെതിരെ പോരാട്ടം നടത്തുമെന്നും തന്നെ സ്ഥാനാര്‍ത്ഥിയാക്കിയത് ചാവേറായിട്ടല്ലെന്നും ഉണ്ണിത്താൻ പറഞ്ഞു. എതിര്‍പ്പ് ഉന്നയിക്കുന്നവരെക്കൂടി സഹകരിപ്പിക്കാതെ മുന്നോട്ടു പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സുബ്ബ റായിയുടെ പ്രതികരണം സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നുള്ള വൈകാരിക പ്രതികരണം മാത്രമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. കോൺഗ്രസിന് എതിരായി ചിന്തിക്കാൻ പോലും പറ്റാത്ത പശ്ചാത്തലമുള്ള വ്യക്തിയാണ് സുബ്ബ റായി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തനിക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതിനോട് പാര്‍ട്ടിയ്ക്ക് അകത്തോ പുറത്തോ ആര്‍ക്കും എതിര്‍പ്പുണ്ടാകില്ല. തന്നോട് പാര്‍ട്ടി നീതി പുലര്‍ത്തിയില്ലെന്ന് എല്ലാവരും ഒരേ സ്വരത്തിലാണ് പറഞ്ഞത്. എന്നാൽ എതിരെ കേള്‍ക്കുന്ന ഒന്നോ രണ്ടോ സ്വരങ്ങള്‍ അങ്ങനെ തന്നെ കാണാൻ സാധിക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. കാസര്‍കോടെത്തി സുബ്ബ റായിയെ കാണുമെന്നും തന്‍റെ മുഖം കണ്ണാൽ സുബ്ബ റായിയ്ക്ക് എതിര്‍വാക്ക് പറയാൻ സാധിക്കില്ലെന്നും അദ്ദഹം പറഞ്ഞു. തന്നോട് സുബ്ബ റായിയ്ക്ക് ഏറെ താത്പര്യമാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
കല്യാട്ട് നിന്നായിരിക്കും തന്‍റെ പ്രചരണം ആരംഭിക്കുകയെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. കൊലപാതക രാഷ്ട്രീയത്തിനെതിരെ പോരാട്ടം നടത്തുമെന്നും തന്നെ സ്ഥാനാര്‍ത്ഥിയാക്കിയത് ചാവേറായിട്ടല്ലെന്നും ഉണ്ണിത്താൻ പറഞ്ഞു. എതിര്‍പ്പ് ഉന്നയിക്കുന്നവരെക്കൂടി സഹകരിപ്പിക്കാതെ മുന്നോട്ടു പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.