ആപ്പ്ജില്ല

ശബരിമലയെ തകര്‍ക്കാന്‍ ബിജെപിയും സിപിഎമ്മും ശ്രമിക്കുന്നുവെന്ന് ചെന്നിത്തല

സര്‍ക്കാര്‍ അനുരജ്ജനത്തിന് തയ്യാറാകാത്ത സാഹചര്യത്തിലാണ് സര്‍വ്വകക്ഷിയോഗം ബഹിഷ്കരിച്ചത്

Samayam Malayalam 17 Nov 2018, 11:57 am
കോഴിക്കോട്: ശബരിമല തീര്‍ത്ഥാടനം തകര്‍ക്കാന്‍ ബിജെപിയും സിപിഎമ്മും ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. സര്‍വ്വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
Samayam Malayalam Ramesh Chennithala


ജനുവരി 22വരെ യുവതി പ്രവേശനം അനുവദിക്കരുത്. സര്‍ക്കാര്‍ സാവകാശ ഹര്‍ജിക്കു തയ്യാറാകണം എന്നീ രണ്ടാവശ്യങ്ങളാണ് തങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ കര്‍ക്കശ നിലപാടാണ് സ്വീകരിച്ചതെന്ന് ചെന്നിത്തല ആരോപിച്ചു.

സര്‍ക്കാര്‍ അനുരജ്ജനത്തിന് തയ്യാറാകാത്ത സാഹചര്യത്തിലാണ് സര്‍വ്വകക്ഷിയോഗം ബഹിഷ്കരിച്ചത്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ അംഗീകരിക്കാത്ത കാര്യം തന്ത്രിയെയും പന്തളം പ്രതിനിധികളെയും കണ്ടപ്പോള്‍ മുഖ്യമന്ത്രി എന്തുകൊണ്ട് അംഗീകരിച്ചുവെന്ന് ചെന്നിത്തല ചോദിച്ചു.

ശബരിമല പ്രശനം വഷളാക്കിയതിന്‍റെ ഉത്തരവാദിത്വം സര്‍ക്കാരിനാണ്. ഇൗ സാഹചര്യം മുതലെടുക്കാനാണ് ആര്‍എസ്‍എസും ബിജെപിയും ശ്രമിക്കുന്നതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച ബിജെപിക്ക് ജനങ്ങള്‍ മാപ്പ് നല്‍കരുതെന്നും ചെന്നിത്തല പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്