തിരുവനന്തപുരം: പ്രളയസഹായം ലഭ്യമാക്കുന്നതിൽ സംസ്ഥാന സർക്കാരിന് കാര്യക്ഷമമായി പ്രവർത്തിക്കാനാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയം പിന്നിട്ടിട്ട് അഞ്ച് മാസം കഴിഞ്ഞിട്ടും സംസ്ഥാനസർക്കാരിന്റെ ഭാഗത്തുനിന്നും കുറ്റകരമായ അനാസ്ഥയാണ് ഉണ്ടാകുന്നത്- രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ലഭ്യമാക്കുമെന്നു പറഞ്ഞ സഹായം പലർക്കും ലഭിച്ചില്ല. ഉദ്യോഗസ്ഥർ നൽകുന്ന കണക്ക് മാത്രമാണ് സർക്കാരിന്റെപക്കലുള്ളത്. റവന്യു വകുപ്പ് പൂർണ്ണ നിദ്രയിലാണുള്ളത്. സിപിഎം നേതാക്കളുടെ ശുപാർശയുണ്ടെങ്കിൽ മാത്രമേ സഹായം ലഭിക്കൂ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പിസി ജോർജ്ജിന്റെ യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് ചർച്ചകളൊന്നും നടത്തിയിട്ടില്ല. ഇക്കാര്യത്തിൽ മാധ്യമങ്ങളിൽവന്ന വാർത്തയെ അറിയൂ. അനിൽ ആന്റണിയെ ഡിജിറ്റൽ മീഡിയ കൺവീനറായി നിയമിച്ചത് തെരഞ്ഞെടുപ്പിൽ നവമാധ്യമ വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണെന്നും ചെന്നിത്തല പറഞ്ഞു.
പിസി ജോർജ്ജിന്റെ യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് ചർച്ചകളൊന്നും നടത്തിയിട്ടില്ല. ഇക്കാര്യത്തിൽ മാധ്യമങ്ങളിൽവന്ന വാർത്തയെ അറിയൂ. അനിൽ ആന്റണിയെ ഡിജിറ്റൽ മീഡിയ കൺവീനറായി നിയമിച്ചത് തെരഞ്ഞെടുപ്പിൽ നവമാധ്യമ വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണെന്നും ചെന്നിത്തല പറഞ്ഞു.