തിരുവനന്തപുരം: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നവോത്ഥാന വേഷം കെട്ടിയാടുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിധി നടപ്പാക്കാൻ മുഖ്യമന്ത്രിക്ക് വാശിയായിരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കടകംപള്ളി സുരേന്ദ്രൻ മാപ്പ് പറഞ്ഞത് ആരും ഗൗരവത്തിലെടുക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രി മാപ്പ് പറയുമോയെന്നും സത്യവാങ്മൂലം തിരുത്തി കൊടുക്കുമോയെന്നും ചെന്നിത്തല ചോദിച്ചു.
വിഷയത്തിൽ കടകംപള്ളി ഖേദം പ്രകടിപ്പിച്ചത് എന്തിനാണെന്ന് മനസിലായില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്താണ് അതിലേക്ക് നയിച്ചതെന്ന് പറയാനാകില്ലെന്നും അദ്ദേഹത്തോട് അതേപ്പറ്റി ചോദിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുപ്രീംകോടതിയുടെ അന്തിമ വിധി വന്നശേഷം വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടായാൽ എല്ലാവരുമായി ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോടതി വിധി നടപ്പാക്കാൻ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നായിരുന്നു മുൻ നിലപാട്.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കടകംപള്ളി സുരേന്ദ്രൻ മാപ്പ് പറഞ്ഞത് ആരും ഗൗരവത്തിലെടുക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രി മാപ്പ് പറയുമോയെന്നും സത്യവാങ്മൂലം തിരുത്തി കൊടുക്കുമോയെന്നും ചെന്നിത്തല ചോദിച്ചു.
വിഷയത്തിൽ കടകംപള്ളി ഖേദം പ്രകടിപ്പിച്ചത് എന്തിനാണെന്ന് മനസിലായില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്താണ് അതിലേക്ക് നയിച്ചതെന്ന് പറയാനാകില്ലെന്നും അദ്ദേഹത്തോട് അതേപ്പറ്റി ചോദിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുപ്രീംകോടതിയുടെ അന്തിമ വിധി വന്നശേഷം വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടായാൽ എല്ലാവരുമായി ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോടതി വിധി നടപ്പാക്കാൻ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നായിരുന്നു മുൻ നിലപാട്.