തിരുവനന്തപുരം: സർക്കാർ നൽകുന്ന ക്ഷേമ പെൻഷൻ വാങ്ങിയിട്ട് എൽഡിഎഫിന് വോട്ടുചെയ്യാതിരുന്നാൽ ദൈവം ചോദിക്കുമെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്ഷേമ പെൻഷൻ ആരുടെയും ഔദാര്യമല്ലെന്നും അർഹതപ്പെട്ടവരുടെ അവകാശമാണെന്നും ചെന്നിത്തല. സംസ്ഥാനത്ത് ആദ്യമായല്ല ഒരു സർക്കാർ ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നത്. പിണറായി വിജയന്റെ വീട്ടിൽ നിന്നും കൊണ്ടുവരുന്ന പണമല്ല ഇതിനായി ഉപയോഗിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. വോട്ടർമാരെ ഭയപ്പെടുത്താനാണ് ദേവസ്വം മന്ത്രി ശ്രമിച്ചതെന്നും ചെന്നിത്തല ആരോപിച്ചു.
കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയ്ക്കെതിരെ കടുത്ത പ്രതിഷേധം ഉണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽരുമെന്നും ചെന്നിത്തല പറഞ്ഞു.
പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി എം ബി രാജേഷിന്റെ പ്രചാരണ പരിപാടിക്കിടെ ബൈക്കിലെത്തിയ സിപിഎം പ്രവർത്തകരുടെ ബൈക്കിൽനിന്നും വടിവാൾ താഴെവീണ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അതേസമയം, കാർഷിക ആവശ്യത്തിനുവേണ്ടി ഉപയോഗിക്കുന്ന ആയുധമാണ് വാഹനത്തിൽനിന്നും താഴെവീണതെന്ന് സിപിഎം വിശദീകരിച്ചു. വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് പാർട്ടിയുമായി ബന്ധമില്ലെന്നും സിപിഎം വ്യക്തമാക്കി.
കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയ്ക്കെതിരെ കടുത്ത പ്രതിഷേധം ഉണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽരുമെന്നും ചെന്നിത്തല പറഞ്ഞു.
പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി എം ബി രാജേഷിന്റെ പ്രചാരണ പരിപാടിക്കിടെ ബൈക്കിലെത്തിയ സിപിഎം പ്രവർത്തകരുടെ ബൈക്കിൽനിന്നും വടിവാൾ താഴെവീണ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അതേസമയം, കാർഷിക ആവശ്യത്തിനുവേണ്ടി ഉപയോഗിക്കുന്ന ആയുധമാണ് വാഹനത്തിൽനിന്നും താഴെവീണതെന്ന് സിപിഎം വിശദീകരിച്ചു. വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് പാർട്ടിയുമായി ബന്ധമില്ലെന്നും സിപിഎം വ്യക്തമാക്കി.