തിരുവനന്തപുരം: മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട ഇടത് നേതാക്കള്‍ ടി വി രാജേഷ്, പി ജയരാജന്‍ എന്നിവര്‍ക്ക് എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരുവരെയും പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് നീക്കെണമെന്നാണ് ചെന്നിത്തല ആവശ്യപ്പെട്ടത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ് പി ജയരാജന്‍. കല്യാശേരി എംഎല്‍എയാണ് ടിവി രാജേഷ്.
"ഷുക്കൂര്‍ വധക്കേസില്‍ പ്രതികളായ ജയരാജനെയും ടിവി രാജേഷിനെയും സംരക്ഷിക്കുന്ന സിപിഎം നിലപാട് അപലപനീയമാണ്. കുറ്റവാളികളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം തുടരുന്നത്" രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് സിബിഐ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2012ല്‍ ആണ് മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ അബ്‍ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. കേസില്‍ 2016ല്‍ ഹൈക്കോടതി സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. മുന്‍കൂട്ടി ആസൂത്രണം ചെയ്‍താണ് ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കേസിൽ 32, 33 പ്രതികളാണ് സിപിഎം നേതാക്കള്‍.
സിബിഐ കുറ്റപത്രം നല്‍കിയശേഷം പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ്‍ നല്‍കിയിരുന്നു. സ്‍പീക്കര്‍ ഇതിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് നിയമസഭയിൽ പ്രതിപക്ഷം ബഹളം വെച്ചു. സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ ബഹളത്തിൽ സഭ അനിശ്ചിതകാലത്തേയ്ക്ക് പിരിയുകയും ചെയ്‍തിരുന്നു.
"ഷുക്കൂര്‍ വധക്കേസില്‍ പ്രതികളായ ജയരാജനെയും ടിവി രാജേഷിനെയും സംരക്ഷിക്കുന്ന സിപിഎം നിലപാട് അപലപനീയമാണ്. കുറ്റവാളികളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം തുടരുന്നത്" രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് സിബിഐ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2012ല്‍ ആണ് മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ അബ്‍ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. കേസില്‍ 2016ല്‍ ഹൈക്കോടതി സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. മുന്‍കൂട്ടി ആസൂത്രണം ചെയ്‍താണ് ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കേസിൽ 32, 33 പ്രതികളാണ് സിപിഎം നേതാക്കള്‍.
സിബിഐ കുറ്റപത്രം നല്‍കിയശേഷം പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ്‍ നല്‍കിയിരുന്നു. സ്‍പീക്കര്‍ ഇതിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് നിയമസഭയിൽ പ്രതിപക്ഷം ബഹളം വെച്ചു. സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ ബഹളത്തിൽ സഭ അനിശ്ചിതകാലത്തേയ്ക്ക് പിരിയുകയും ചെയ്‍തിരുന്നു.