കൊച്ചി: ശബരിമല സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധങ്ങളെ പ്രതിരോധിക്കാന്‍ പുതുവര്‍ഷത്തില്‍ മുഖ്യമന്ത്രി ആഹ്വാനം ചെയ്ത വനിതാമതിലിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
'നവോത്ഥാനം മുൻനിർത്തി വനിതാമതില്‍ രൂപീകരിക്കുന്ന യോഗത്തിൽ ന്യൂനപക്ഷ സംഘടനകളെ മാറ്റിനിർത്തിയതിലൂടെ കേരള നവോത്ഥാനത്തിൽ ന്യൂനപക്ഷങ്ങൾക്ക് ഒരു പങ്കുമില്ലെന്ന സംഘപരിവാർ അജണ്ട അരക്കിട്ട് ഉറപ്പിക്കുകയാണ് മുഖ്യമന്ത്രി' ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതി.
ഹിന്ദു സംഘടനകളെ മാത്രം യോഗത്തിന് വിളിച്ചത് വഴി ചരിത്രപരമായ കേരള നവോത്ഥാനത്തെ കൂടി തള്ളിപ്പറയുകയാണെന്നാണ് ചെന്നിത്തലയുടെ പ്രധാന ആരോപണം. ക്രിസ്ത്യന്‍, ഇസ്ലാം സംഘടനകളെ ഉള്‍പ്പെടുത്താതെ ഹിന്ദു സംഘടനകളെ മാത്രം ചര്‍ച്ചയ്ക്ക് വിളിച്ചത് ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
'അയോദ്ധ്യയിൽ കർസേവ നടത്തുകയും ചെയ്ത സിപി സുഗതനെ പോലുള്ളവരെ മേസ്തരിയായി നിയമിച്ചാണ് മതിൽ പണിയാൻ പിണറായി തുടങ്ങുന്നത്. സിപിഎം തള്ളിക്കളഞ്ഞ സ്വത്വബോധത്തിലേക്കുള്ള തിരിഞ്ഞു നടപ്പാണ് ഇവിടെ ആരംഭിക്കുന്നത്.' വനിതാ മതില് യോഗത്തിലേക്ക് വിവാദ ആര്‍എസ്എസ് നേതാവ് സിപി സുഗതനെ ക്ഷണിച്ചതും ചെന്നിത്തല വിമര്‍ശിച്ചു.
'നവോത്ഥാനം മുൻനിർത്തി വനിതാമതില്‍ രൂപീകരിക്കുന്ന യോഗത്തിൽ ന്യൂനപക്ഷ സംഘടനകളെ മാറ്റിനിർത്തിയതിലൂടെ കേരള നവോത്ഥാനത്തിൽ ന്യൂനപക്ഷങ്ങൾക്ക് ഒരു പങ്കുമില്ലെന്ന സംഘപരിവാർ അജണ്ട അരക്കിട്ട് ഉറപ്പിക്കുകയാണ് മുഖ്യമന്ത്രി' ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതി.
ഹിന്ദു സംഘടനകളെ മാത്രം യോഗത്തിന് വിളിച്ചത് വഴി ചരിത്രപരമായ കേരള നവോത്ഥാനത്തെ കൂടി തള്ളിപ്പറയുകയാണെന്നാണ് ചെന്നിത്തലയുടെ പ്രധാന ആരോപണം. ക്രിസ്ത്യന്‍, ഇസ്ലാം സംഘടനകളെ ഉള്‍പ്പെടുത്താതെ ഹിന്ദു സംഘടനകളെ മാത്രം ചര്‍ച്ചയ്ക്ക് വിളിച്ചത് ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
'അയോദ്ധ്യയിൽ കർസേവ നടത്തുകയും ചെയ്ത സിപി സുഗതനെ പോലുള്ളവരെ മേസ്തരിയായി നിയമിച്ചാണ് മതിൽ പണിയാൻ പിണറായി തുടങ്ങുന്നത്. സിപിഎം തള്ളിക്കളഞ്ഞ സ്വത്വബോധത്തിലേക്കുള്ള തിരിഞ്ഞു നടപ്പാണ് ഇവിടെ ആരംഭിക്കുന്നത്.' വനിതാ മതില് യോഗത്തിലേക്ക് വിവാദ ആര്‍എസ്എസ് നേതാവ് സിപി സുഗതനെ ക്ഷണിച്ചതും ചെന്നിത്തല വിമര്‍ശിച്ചു.