ആപ്പ്ജില്ല

നടന്നത് അട്ടിമറി; സെക്രട്ടറിയറ്റിലെ തീപിടിത്തം എൻഐഎ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

എൻഐഎ അന്വേഷിച്ചാൽ മാത്രമേ തീപിടുത്തത്തിന് പിന്നിലെ കാരണങ്ങൾ പുറത്തുവരുകയുള്ളൂ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തിൽ പ്രതിഷേധിച്ച് യു‍ഡിഎഫ് നാളെ കരിദിനം ആചരിക്കണമെന്ന് പ്രതിപക്ഷം

Samayam Malayalam 25 Aug 2020, 8:21 pm
തിരുവനന്തപുരം: സെക്രട്ടറിയറ്റിലെ തീപിടിത്തം എൻഐഎ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുള്ള സുപ്രധാന രേഖകളാണ് കത്തി നശിച്ചത്. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യണം. സംഭവത്തിൽ പ്രതിഷേധിച്ച് യു‍ഡിഎഫ് നാളെ കരിദിനം ആചരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Samayam Malayalam രമേശ് ചെന്നിത്തല (ചിത്രത്തിന് കടപ്പാട് ANI )
രമേശ് ചെന്നിത്തല


Also Read: സെക്രട്ടറിയറ്റ് അഗ്നിബാധ։ ആസൂത്രിതമെന്ന് യുഡിഎഫും ബിജെപിയും, കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തു

എൻഐഎ അന്വേഷിച്ചാൽ മാത്രമേ തീപിടുത്തത്തിന് പിന്നിലെ കാരണങ്ങൾ പുറത്തുവരുകയുള്ളൂ. സുപ്രധാന തെളിവുകൾ നശിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടന്നത്. സെക്രട്ടേറിയറ്റിലെ ഈ ഭാഗത്തുമാത്രം തീപിടിച്ചു ഫയലുകൾ നശിച്ചത് എന്തു കൊണ്ടാണ്?. സർക്കാർ പ്രഖ്യാപിച്ച അന്വേഷണം യുഡിഎഫിനു സ്വീകാര്യമല്ല. സർക്കാർ പറയുന്ന രീതിയിലേ ഉദ്യോഗസ്ഥർ അന്വേഷിക്കൂ എന്നും ചെന്നിത്തല വ്യക്തമാക്കി.


മൂന്ന് സെഷനിലാണ് തീപ്പിടുത്തം ഉണ്ടായത്. നിരവധി രഹസ്യ ഫയലുകൾ കത്തിയത്. പ്രതിപക്ഷ നേതാവിനെയും എംഎൽഎമാരെയും മാധ്യമങ്ങളെയും സംഭവസ്ഥലത്ത് നിന്ന് അകറ്റാണ് ശ്രമിച്ചത്. ഇതെന്താ രാജ ഭരണമാണോ എന്നും ചെന്നിത്തല ചോദിച്ചു. കേരളം ഭരിക്കുന്ന സ്‌റ്റാലിനാണോ?, നാൽപത് മീറ്ററോളം ദൂരെയുള്ള ഫയലുകൾ വരെ കത്തി നശിച്ചു. ജീവനക്കാർ ഓഫീസിൽ ഇല്ലാത്ത സമയത്ത് എങ്ങനെയാണ് തീപിടിത്തം ഉണ്ടായത് എന്നത് ദുരൂഹമാണെന്നും ചെന്നിത്തല പറഞ്ഞു.

Also Read: 10 പ്രദേശങ്ങൾ കൂടി ഹോട്ട് സ്‌പോട്ടിൽ; 14 ഇടങ്ങളെ ഒഴിവാക്കി, 2142 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

ഫാനിന്റെ സ്വിച്ചില്‍ നിന്ന് തീപിടിത്തം ഉണ്ടായതെന്ന വിശദീകരണം ഒരു കാരണവശാലും വിശ്വസിക്കാന്‍ കഴിയില്ല. വളരെ ഗുരുതരമായ പ്രശ്‌നങ്ങളാണ് സംഭവിച്ചത്. വിവിഐപികളെ ഡെസിഗ്നേറ്റ് ചെയ്യുന്ന ഫയലുകള്‍, വിദേശ യാത്രയുമായി ബന്ധപ്പെട്ട ഫയലുകള്‍, രാഷ്ട്രീയ പ്രാധാന്യമര്‍ഹിക്കുന്ന നിരവധി സീക്രട്ട് ഫയലുകള്‍ എന്നിവയാണ് കത്തി നശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്