തിരുവനന്തപുരം: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്നുള്ള സുപ്രീംകോടതി വിധിക്കെതിരെ ദേവസ്വം ബോർഡ് പുഃനപരിശോധനാ ഹർജി നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടതി വിധിക്കെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന.
സുപ്രീംകോടതി വിധി നടപ്പാക്കുന്നതിലുള്ള പ്രയോഗിക ബുദ്ധിമുട്ടുകൾ പരിശോധിക്കേണ്ടതുണ്ടെന്നും അക്കാര്യം സുപ്രീംകോടതി പരിശോധിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിഷയത്തിൽ ഇടതുസർക്കാർ വ്യക്തമായ നിലപാടെടുക്കാതെ കള്ളക്കളി നടത്തിയതിനാലാണ് ഇത്തരമൊരു വിധിയുണ്ടായത്. ജനങ്ങളെ കബളിപ്പിക്കാൻവേണ്ടി ഇടതുമുന്നണി സ്വീകരിച്ച ഇരട്ടത്താപ്പ് കേസിനെ പ്രതികൂലമായി ബാധിച്ചെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
ശബരിമലയിൽ എല്ലാപ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണോയെന്നുള്ള കാര്യത്തിൽ വിശ്വാസികളാണ് തീരുമാനമെടുക്കേണ്ടതെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന.
സുപ്രീംകോടതി വിധി നടപ്പാക്കുന്നതിലുള്ള പ്രയോഗിക ബുദ്ധിമുട്ടുകൾ പരിശോധിക്കേണ്ടതുണ്ടെന്നും അക്കാര്യം സുപ്രീംകോടതി പരിശോധിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിഷയത്തിൽ ഇടതുസർക്കാർ വ്യക്തമായ നിലപാടെടുക്കാതെ കള്ളക്കളി നടത്തിയതിനാലാണ് ഇത്തരമൊരു വിധിയുണ്ടായത്. ജനങ്ങളെ കബളിപ്പിക്കാൻവേണ്ടി ഇടതുമുന്നണി സ്വീകരിച്ച ഇരട്ടത്താപ്പ് കേസിനെ പ്രതികൂലമായി ബാധിച്ചെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
ശബരിമലയിൽ എല്ലാപ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണോയെന്നുള്ള കാര്യത്തിൽ വിശ്വാസികളാണ് തീരുമാനമെടുക്കേണ്ടതെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന.