ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയ ശശി തരൂര്‍ എംപിയ്ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. ആരു പിന്തുണച്ചാലും മോദിയുടെ ദുഷ്ചെയ്തികളെ ന്യായീകരിക്കാനാകില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. “ആരു പറഞ്ഞാലും ശരി. മോദിയുടെ ദുഷ്ചെയ്തികളെ അതുകൊണ്ടൊന്നും മറച്ചു വയ്ക്കാൻ കഴിയില്ല. ആയിരം തെറ്റുകൾ ചെയ്തിട്ട് ഒരു ശരി ചെയ്തു എന്ന് പറഞ്ഞതു കൊണ്ട് കാര്യമില്ല. നരേന്ദ്ര മോദിയുടെ ചെയ്തികൾ രാജ്യത്തെ ജനങ്ങൾക്ക് സ്വീകര്യമല്ലാത്തതാണ്,” രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. രമേശ് ചെന്നിത്തലയുടെ നിലപാടിനെ സ്വാഗതം ചെയ്ത് കെ മുരളീധരനും രംഗത്തെത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എപ്പോഴും വിമര്‍ശിക്കുന്ന രീതി ശരിയല്ലെന്ന നിലപാടുമായി രംഗത്തെത്തിയ കോൺഗ്രസ് നേതാക്കളായ ജയറാം രമേശിനെയും മനു അഭിഷേക് സിങ്‍വിയെയും ശശി തരൂര്‍ പിന്തുണച്ചിരുന്നു. ഇതോടൊപ്പം ഏറെ വിമര്‍ശനത്തിനിടയാക്കിയ പ്രസ്താവനയ്ക്ക് പിന്തുണയുമായി എത്തിയ പ്രതിപക്ഷ നേതാക്കളുടെ പ്രസ്താവനകള്‍ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
Also Read: കോൺഗ്രസ് നാഥനില്ലാ കളരിയെന്ന് ശശി തരൂർ
കഴിഞ്ഞ ആറ് വര്‍ഷമായി താനിത് പറയുന്നതാണെന്നും മോദി പറയുന്നതും ചെയ്യുന്നതും നല്ല കാര്യമാണെങ്കിൽ അഭിനന്ദിക്കണമെന്നായിരുന്നു തരൂരിന്‍റെ പ്രസ്താവന. അങ്ങനെ ചെയ്താൽ അദ്ദേഹം തെറ്റു ചെയ്യുമ്പോള്‍ നമ്മുടെ വിമര്‍ശനങ്ങള്‍ക്കും വിശ്വാസ്യതയേറുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. എന്നാൽ ഇതിനോട് യോജിക്കാൻ കേരളത്തിലെ നേതാക്കള്‍ തയ്യാറായിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണം അത്ര മോശമല്ലെന്നായിരുന്നു ജയറാം രമേശിന്‍റെ പ്രസ്താവന. മോദിയെ അംഗീകരിക്കാതിരിക്കുകയും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ഹളെ എപ്പോഴും കുറ്റപ്പെടുത്തുകയും ചെയ്യുന്നത് കോൺഗ്രസിന് ഗുണകരമാകില്ലെന്നും അദ്ദേഹം പറഞ്ഞു. 2014 മുതൽ 2019 വരെ അദ്ദേഹം ഭരണത്തിലിരിക്കുമ്പോള്‍ ചെയ്ത കാര്യങ്ങളെ അംഗീകരിക്കാൻ സമയമായെന്നും അതിനാലാണ് 30 ശതമാനം ജനങ്ങളുടെ പിന്തുണയുമായി അദ്ദേഹം വീണ്ടും അധികാരത്തിലെത്തിയതെനനും ജയറാം രമേശ് പറഞ്ഞു. എന്നാൽ നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിക്കാം എന്നല്ല താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ മോദിയുടെ ഭരണരീതിയെ അംഗീകരിക്കാമെന്നാണ് പറഞ്ഞതെന്നും മോദിയെ എപ്പോഴും മോശക്കാരനായി ചിത്രീകരിച്ചതു കൊണ്ട് അദ്ദേഹത്തെ നേരിടാൻ സാധിക്കില്ലെന്നും അദ്ദേഹം വിലയിരുത്തി. മോദിയുടെ ഭരണത്തിന് കീഴിൽ ഉണ്ടായ സാമൂഹ്യമാറ്റങ്ങള്‍ വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എപ്പോഴും വിമര്‍ശിക്കുന്ന രീതി ശരിയല്ലെന്ന നിലപാടുമായി രംഗത്തെത്തിയ കോൺഗ്രസ് നേതാക്കളായ ജയറാം രമേശിനെയും മനു അഭിഷേക് സിങ്‍വിയെയും ശശി തരൂര്‍ പിന്തുണച്ചിരുന്നു. ഇതോടൊപ്പം ഏറെ വിമര്‍ശനത്തിനിടയാക്കിയ പ്രസ്താവനയ്ക്ക് പിന്തുണയുമായി എത്തിയ പ്രതിപക്ഷ നേതാക്കളുടെ പ്രസ്താവനകള്‍ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
Also Read: കോൺഗ്രസ് നാഥനില്ലാ കളരിയെന്ന് ശശി തരൂർ
കഴിഞ്ഞ ആറ് വര്‍ഷമായി താനിത് പറയുന്നതാണെന്നും മോദി പറയുന്നതും ചെയ്യുന്നതും നല്ല കാര്യമാണെങ്കിൽ അഭിനന്ദിക്കണമെന്നായിരുന്നു തരൂരിന്‍റെ പ്രസ്താവന. അങ്ങനെ ചെയ്താൽ അദ്ദേഹം തെറ്റു ചെയ്യുമ്പോള്‍ നമ്മുടെ വിമര്‍ശനങ്ങള്‍ക്കും വിശ്വാസ്യതയേറുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. എന്നാൽ ഇതിനോട് യോജിക്കാൻ കേരളത്തിലെ നേതാക്കള്‍ തയ്യാറായിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണം അത്ര മോശമല്ലെന്നായിരുന്നു ജയറാം രമേശിന്‍റെ പ്രസ്താവന. മോദിയെ അംഗീകരിക്കാതിരിക്കുകയും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ഹളെ എപ്പോഴും കുറ്റപ്പെടുത്തുകയും ചെയ്യുന്നത് കോൺഗ്രസിന് ഗുണകരമാകില്ലെന്നും അദ്ദേഹം പറഞ്ഞു. 2014 മുതൽ 2019 വരെ അദ്ദേഹം ഭരണത്തിലിരിക്കുമ്പോള്‍ ചെയ്ത കാര്യങ്ങളെ അംഗീകരിക്കാൻ സമയമായെന്നും അതിനാലാണ് 30 ശതമാനം ജനങ്ങളുടെ പിന്തുണയുമായി അദ്ദേഹം വീണ്ടും അധികാരത്തിലെത്തിയതെനനും ജയറാം രമേശ് പറഞ്ഞു. എന്നാൽ നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിക്കാം എന്നല്ല താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ മോദിയുടെ ഭരണരീതിയെ അംഗീകരിക്കാമെന്നാണ് പറഞ്ഞതെന്നും മോദിയെ എപ്പോഴും മോശക്കാരനായി ചിത്രീകരിച്ചതു കൊണ്ട് അദ്ദേഹത്തെ നേരിടാൻ സാധിക്കില്ലെന്നും അദ്ദേഹം വിലയിരുത്തി. മോദിയുടെ ഭരണത്തിന് കീഴിൽ ഉണ്ടായ സാമൂഹ്യമാറ്റങ്ങള്‍ വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.