ആപ്പ്ജില്ല

വിവരക്കേട് പറയരുത്, അറിയില്ലെങ്കില്‍ ആരോടെങ്കിലും ചോദിച്ച് മനസിലാക്കണം: വി മുരളീധരനോട് ചെന്നിത്തല

വി മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരെ കെ സി വേണുഗോപാലും രംഗത്തെത്തിയിരുന്നു.

Samayam Malayalam 7 Dec 2020, 4:24 pm
കൊച്ചി: നെഹ്‌റു ട്രോഫി വള്ളംകളിയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നെഹ്‌റു ട്രോഫിയെ കുറിച്ച് മുരളീധരന് അറിയില്ലെങ്കില്‍ ആരോടെങ്കിലും ചോദിച്ച് മനസിലാക്കണമെന്നും വിവരക്കേട് വിളിച്ചു പറയരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Samayam Malayalam Chennithala
വി മുരളീധരനും രമേശ് ചെന്നിത്തലയും (Photo: Facebook)


Also Read: ഭാരത് ബന്ദ് കേരളത്തെ ബാധിക്കുന്നത് എങ്ങനെ? ചൊവ്വാഴ്ച അഞ്ച് ജില്ലകളില്‍ തദ്ദേശതെരഞ്ഞെടുപ്പ്

'പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു വള്ളം തുഴഞ്ഞുകൊണ്ടാണോ നെഹ്‌റു ട്രോഫി എന്ന പേരിട്ടതെന്നാണ് മുരളീധരന്‍ ചോദിക്കുന്നത്. നെഹ്‌റു ട്രോഫിയെ കുറിച്ച് മുരളീധരന് അറിയില്ലെങ്കില്‍ ആരോടെങ്കിലും ചോദിച്ച് മനസിലാക്കണം. വിവരക്കേട് വിളിച്ച് പറയരുത്. ഗോള്‍വാള്‍ക്കറുടെ പേര് ഒരു കാരണവശാലും ഇടാന്‍ അനുവദിക്കില്ല. കേരളത്തിലെ ജനങ്ങള്‍ അത് അംഗീകരിക്കില്ല. അതിനേക്കാളും ശശി തരൂരിന്റെ നിര്‍ദേശത്തോടാണ് എനിക്ക് യോജിപ്പ്. ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡോക്ടര്‍ പല്‍പ്പുവിന്റെ പേരിടണം', ചെന്നിത്തല പറഞ്ഞു.

Also Read: Live: നിരോധനാജ്ഞ ലംഘിച്ചു; അഖിലേഷ് യാദവിനെ പോലീസ് കസ്റ്റഡിയിലെടുത്തു

വി മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരെ കെ സി വേണുഗോപാലും രംഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രി നടത്തിയത് പദവിയ്ക്ക് ചേരാത്ത പ്രസ്താവനയെന്ന് വേണുഗോപാല്‍ ആരോപിച്ചു. ആക്കുളത്ത് സ്ഥിതി ചെയ്യുന്ന രാജീവ് ഗാന്ധി സെന്‍ര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ (ആര്‍ജിസിബി) പുതിയ ക്യാംപസിന് ആര്‍എസ്എസ് താത്വികാചാര്യന്‍ എം എസ് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ന്യായീകരിച്ച മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു കായികതാരമായിട്ടാണോ നെഹ്‌റു ട്രോഫിയെന്ന് പേരിട്ടിരിക്കുന്നതെന്ന മുരളീധരന്റെ ചോദ്യമാണ് വിവാദങ്ങള്‍ക്ക് കാരണമായത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്