ആപ്പ്ജില്ല

വാളയാർ: പ്രതിഷേധിക്കാനെത്തിയ ജനപ്രതിനിധികൾ ക്വാറന്‍റൈനിൽ പോകണമെന്ന് നിർദേശം

കോൺഗ്രസിന്‍റെ അഞ്ച് ജനപ്രതിനിധികളുൾപ്പെടെയുള്ളവർക്കാണ് ക്വാറന്‍റൈനിൽ പോകാൻ നിർദേശം നൽകിയിരിക്കുന്നത്. പാസില്ലാതെ വാളയാറിലെത്തിയയാൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്

Samayam Malayalam 14 May 2020, 12:37 pm
പാലക്കാട്: വാളയാറിൽ പാസ് വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധിക്കാനെത്തിയ ജനപ്രതിനിധികളുൾപ്പെടെയുള്ളവർ ക്വാറന്‍റൈനിൽ പോകാൻ നിർദേശം. എംപിമാരും എംഎൽഎമാരുൾപ്പെടെയുള്ളവരോടാണ് നിരീക്ഷണത്തിൽ പോകാൻ പാലക്കാട് ജില്ലാ മെഡിക്കൽ ബോർഡ് നിർദേശം നൽകിയത്.
Samayam Malayalam valayar


മെയ് 12ന് പാലക്കാട് ജില്ലയില്‍ വെച്ച് രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതും അദ്ദേഹം ഉണ്ടായിരുന്ന സമയത്ത് വാളയാര്‍ അതിര്‍ത്തിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍, പൊതുപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവർ 14 ദിവസത്തേക്ക് ഹോം ക്വാറന്‍റൈനിൽ പ്രവേശിക്കണമെന്നാണ് തീരുമാനം. ഇവരെല്ലാം ഡിഎംഒ ഓഫീസുമായി ബന്ധപ്പെടാനും ഡിഎംഒ കെ പി റീത്തയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചു.

കോൺഗ്രസ് നേതാക്കളായ മൂന്ന് എംപിമാരും രണ്ട് എംഎൽഎമാരുമായിരുന്നു വാളയാർ അതിർത്തി പ്രശ്നവുമായി ബന്ധപ്പെട്ട് സ്ഥലത്ത് പ്രതിഷേധവുമായെത്തിയത്. വികെ ശ്രീകണ്ഠൻ, ടിഎൻ പ്രതാപൻ, രമ്യാ ഹരിദാസ്, ഷാഫി പറമ്പിൽ, അനിൽ അക്കര തുടങ്ങിയവരായിരുന്നു ഇത്.

Also Read: എട്ടാം ദിനവും മഹാരാഷ്ട്രയില്‍ ആയിരം കടന്ന് കൊവിഡ്; രാജ്യത്ത് മരണനിരക്ക് കൂടുന്നു

വാളയാറിൽ കുഴഞ്ഞ് വീണയാൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിർദേശം. 500 മാധ്യമപ്രവർത്തകരും 100 പോലീസുകാരും വീടുകളിൽ നിരീക്ഷണത്തിൽ കഴിയേണ്ടിവരുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞദിവസം തന്നെ ജനപ്രതിനിധികളുൾപ്പെടെയുള്ളവർ നിരീക്ഷണത്തിൽ പോകേണ്ടിവരുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മെഡിക്കൽ ബോർഡിന്‍റെ നിർദേശവും എത്തിയിരിക്കുന്നത്.

പാസില്ലാതെ വാളയാർ വഴി എത്തിയ മലപ്പുറം സ്വദേശിക്കായിരുന്നു കൊവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശിയായ 44 കാരനാണ് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ചെന്നൈ കൊട്ടിപ്പാക്കത്ത് ജ്യൂസ് കടയിലെ ജീവനക്കാരനായിരുന്ന ഇയാൾ മറ്റ് ഒമ്പത് പേര്‍ക്കൊപ്പമാണ് ചെന്നൈയില്‍ നിന്ന് മിനിബസില്‍ ഇദ്ദേഹവും വാളയാറിലെത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്