കൊച്ചി: സോളാർ കേസ് പ്രതിയായ സ്ത്രീയുടെ പീഡന പരാതിയെത്തുടർന്ന് മുൻ കേന്ദ്ര മന്ത്രി കെ സി വേണുഗോപാലിനെതിരെ ചുമത്തിയ ലൈംഗിക പീഡന കേസിലുള്ള അന്വേഷണം ഊർജ്ജിതമെന്ന് സർക്കാർ ഹൈക്കോടതിയിൽ. കെ സി വേണുഗോപാലിനെതിരെ തന്റെ പരാതിയെത്തുടർന്ന് കേസെടുത്തെങ്കിലും അന്വേഷണം പാതിവഴിയിൽ നിലച്ചുവെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരിക്കാരി നൽകിയ ഹർജിയിലാണ് സർക്കാരിന്റെ വിശദീകരണം. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ വേണുഗോപാൽ ഇടപെടൽ നടത്തിയതിനെത്തുടർന്ന് അന്വേഷണം നിലച്ചുവെന്നാണ് പരാതിക്കാരി ഹർജിയിൽ പറഞ്ഞിരിക്കുന്നത്. പീഡനത്തിനിരയായ സ്ത്രീയുടെ മൊഴിയെടുത്ത് ക്രൈം ബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തതായി സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ ഹൈക്കോടതിയിൽ പറഞ്ഞു.
ഗുരുതര ആരോപണങ്ങൾ കെ സി വേണുഗോപാലിനെതിരെയുള്ളതിനാൽ വിശദമായ മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. കേസ് പത്ത് ദിവസത്തിനുള്ളിൽ വീണ്ടു പരിഗണിക്കും.
ചൊവ്വാഴ്ചയാണ് പീഡനത്തിനിരയായ സ്ത്രീ ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണ പുരോഗതി വിളിച്ചുവരുത്തി ആരായണമെന്നാണ് അവർ ഹർജിയിൽ ആവശ്യപ്പെട്ടത്.
ഗുരുതര ആരോപണങ്ങൾ കെ സി വേണുഗോപാലിനെതിരെയുള്ളതിനാൽ വിശദമായ മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. കേസ് പത്ത് ദിവസത്തിനുള്ളിൽ വീണ്ടു പരിഗണിക്കും.
ചൊവ്വാഴ്ചയാണ് പീഡനത്തിനിരയായ സ്ത്രീ ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണ പുരോഗതി വിളിച്ചുവരുത്തി ആരായണമെന്നാണ് അവർ ഹർജിയിൽ ആവശ്യപ്പെട്ടത്.