വയനാട്: വെള്ളമുണ്ട മൊതക്കരയിലെ റേഷൻ കടയിൽ നിന്ന് 239 ചാക്ക് അരിയും 18 ചാക്ക് ഗോതമ്പും കടത്തിയ ഉടമ പിടിയില്‍. മൊതക്കര സ്വദേശി വി അഷ്റിനെയാണ് അറസ്റ്റ് ചെയ്തത്. ഐപിസി 409 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Also Read: മുത്തങ്ങയിൽ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് മരിച്ചു
കഴിഞ്ഞ മാസം 23 നാണ് എആര്‍ഡി 3 നമ്പര്‍ കടയിൽ നിന്ന് 239 ചാക്ക് അരിയും 18 ചാക്ക് ഗോതമ്പും മോഷണം പോയതായി അഷ്റഫ് വെള്ളമുണ്ട പോലീസിൽ പരാതി നൽകിയത്. റേഷൻ കടയുടെ പൂട്ട് പൊളിച്ച് 257 ചാക്ക് സാധനങ്ങൾ മോഷണം പോയെന്നായിരുന്നു പരാതി. സംഭവത്തിൽ പ്രാഥമിക പരിശോധനയിൽ തന്നെ പരാതി വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. കരിഞ്ചന്തയിലെ അരി വിൽപനയും സ്റ്റോക്ക് വെട്ടിപ്പും മറയ്ക്കാൻ ഉടമ നടത്തിയ ശ്രമമായിരുന്നെന്നാണ് പോലീസ് കണ്ടെത്തൽ. തുടര്‍ന്ന് കട ഉടമയെ വിശദമായി ചോദ്യം ചെയ്തപ്പോളാണ് പരാതി വ്യാജമാണെന്ന് ബോധ്യമായത്.
Also Read: കടം വാങ്ങിയ പണം നൽകിയത് വൈകി; ദേഷ്യത്തിൽ നോട്ടുകൾ കീറിയെറിഞ്ഞു,ഉമയനല്ലൂര്‍ സ്വദേശിക്കെതിരെ കേസ്
വെള്ളമുണ്ടയിലെ റേഷൻ കട ഉടമയുടെ അറസ്റ്റോടെ സംസ്ഥാനത്തെ ഏറ്റവും വലിയ റേഷൻ കട മോഷണ കേസിനാണ് തിരശീല വീണിരിക്കുന്നത്. എത്ര ശ്രമിച്ചിട്ടും മോഷണം നടന്നതിൻ്റെ ലക്ഷണങ്ങൾ കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് അന്വേഷണം ഉടമയിലേക്ക് പോലീസ് കേന്ദ്രീകരിച്ചത്. പ്രധാന റോഡരികിലെ കടയിൽ നിന്ന് ഇത്രയധികം സാധനങ്ങൾ പരിസരവാസികള്‍ അറിയാതെ മോഷണം പോയത് സംശയത്തിനിടയാക്കി. വിരലടയാള വിദഗ്ധര്‍ കടയിൽ നടത്തിയ പരിശോധനയിൽ അഷറഫിൻ്റെ വിരലടയാളം ലഭിച്ചതോടെയാണ് കുരുക്ക് മുറുകിയത്. നേരത്തെ തന്നെ ഇദ്ദേഹത്തെിൻ്റെ ലൈസൻസ് സിവിൽ സപ്ലൈസ് അധികൃതര്‍ സസ്പെൻഡ് ചെയ്തിരുന്നു.
Also Read: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 40 കിലോ ഊദ് പിടികൂടി; കാഴ്ചയിൽ വെറും മരകഷ്ണം! വില കേട്ടാൽ ഞെട്ടും!