ആപ്പ്ജില്ല

കാസര്‍ഗോട് ബിജെപിയില്‍ അധ്യക്ഷ സ്ഥാനത്തെ ചൊല്ലി തര്‍ക്കം։ പൊതുജീവിതം അവസാനിപ്പിക്കുന്നവെന്ന് രവീശ തന്ത്രി

മഞ്ചേശ്വരത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ രവീശതന്ത്രിയായിരുന്നു ബിജെപിയുടെ സ്ഥാനാർത്ഥി. അന്നത്തെ തോൽവിയുടെ ഉത്തരവാദിത്തം ജില്ലാ നേതൃത്വത്തിനാണെന്ന് പറഞ്ഞിരുന്നു.

Samayam Malayalam 23 Feb 2020, 9:37 pm
കാഞ്ഞങ്ങാട്։ ബിജെപി നേതൃമാറ്റത്തെ തുടര്‍ന്ന് കാസര്‍ഗോട് ജില്ലാ ഘടകത്തില്‍ പൊട്ടിത്തെറി. ജില്ലാ അധ്യക്ഷനായി വീണ്ടും കെ. ശ്രീകാന്തിനെ നിയമച്ചതിലാണ് അസ്വസ്ഥതകള്‍ ഉരുണ്ട് കൂടിയത്. താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് സംസ്ഥാന സമിതിയംഗം രവീശതന്ത്രി കുണ്ടാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
Samayam Malayalam Ravisha Thantri kundar
കാസർഗോഡ് ബിജെപിയിൽ തർക്കം


Also Read : 'ഡൽഹി ബിജെപിയിൽ പൊട്ടിത്തെറി!; കപിൽ മിശ്രയെ പോലുള്ളവരെ പുറത്താക്കണമെന്ന് സംസ്ഥാന അധ്യക്ഷൻ
ഗ്രൂപ്പിസമാണ് ജില്ലയില്‍ പാര്‍ട്ടി നടത്തുന്നതെന്നും ഗ്രൂപ്പിന്റെ ഭാഗമല്ലാത്തവര്‍ക്ക് വളര്‍ച്ചയില്ലാത്ത അവസ്ഥയാണെന്നും സംഘകുടുംബം എന്ന നിലയില്‍ താന്‍ വെറുമൊരു അംഗമായി തുടരുമെന്നും സംഘടനാ പ്രവര്‍ത്തനത്തിന് താന്‍ ഇല്ലെന്നും രവീശ തന്ത്രി പറഞ്ഞു.

Also Read :ഡല്‍ഹിയില്‍ സിഎഎക്കെതിരെയുള്ള പ്രതിഷേധം നടക്കുന്നിടത്ത് കല്ലേറ്

മഞ്ചേശ്വരത്തെ ഉപതെരഞ്ഞെടുപ്പിലെ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു രവീശതന്ത്രി കുണ്ടാര്‍. അന്നത്തെ തന്റെ തോല്‍വിയുടെ ഉത്തരവാദിത്തം ജില്ലാ നേതൃത്വത്തിനാണെന്നും അദ്ദേഹം പറഞ്ഞു. ഇത് കാണിച്ച് താന്‍ സംസ്ഥാന നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ പുനസംഘടനയുടെ ഭാഗമായി നേരത്തെ 10 ജില്ലകളില്‍ പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിചച്ചിരുന്നുവെങ്കിലും കാസര്‍ഗോട്, കണ്ണൂര്‍, കോട്ടയം, എറണാകുളം ജില്ലകളില്‍ തർക്കം കാരണം പുനസംഘടന വൈകിയിരുന്നു. കെ. ശ്രീകാന്തിനൊപ്പം പാര്‍ട്ടി ജില്ലാ തലപ്പത്തേക്ക് പരിഗണിക്കപ്പെട്ടയാളാണ് രവീശതന്ത്രി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്