തൃശൂർ: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേ ആരോപണമുന്നയിച്ചതിന്റെ പേരിൽ കേസ് നൽകിയാൽ നേരിടാൻ തയാറാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ. മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കെതിരെയും ഉന്നയിച്ച അഴിമതി ആരോപണങ്ങളിൽ നിന്നു പിന്നിലേക്കു പോവില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും അഴിമതിക്കാർ തന്നെയാണെന്നും വിഎസ് പറഞ്ഞു. വിഎസ് ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാമോയിൽ അഴിമതി, ബാർ കോഴ, സോളാർ തട്ടിപ്പ്, പാറ്റൂർ ഭൂമി കൈമാറ്റം തുടങ്ങിയ നിരവധി അഴിമതികളാണ് ഉമ്മൻ ചാണ്ടിയും കൂട്ടരും നടത്തിയത്. മന്ത്രിമാരായ കെ.എം. മാണി 10 കോടിയും കെ. ബാബു കോടിക്കണക്കിനു രൂപയും കോഴവാങ്ങി. അഴിമതിക്കാർ അധികാരത്തിൽ ഇരുന്നുകൂടാ എന്നാണു താൻ പറയുന്നതെന്നും വിഎസ് കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയടക്കം ഈ സർക്കാരിലെ മന്ത്രിമാർക്കെതിരെ സുപ്രീംകോടതിയിൽ ഉൾപ്പെടെ 136 കേസുകളുണ്ടെന്ന ആരോപണം രണ്ടുദിവസത്തിനകം പിൻവലിച്ചില്ലെങ്കിൽ വിഎസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു.
പാമോയിൽ അഴിമതി, ബാർ കോഴ, സോളാർ തട്ടിപ്പ്, പാറ്റൂർ ഭൂമി കൈമാറ്റം തുടങ്ങിയ നിരവധി അഴിമതികളാണ് ഉമ്മൻ ചാണ്ടിയും കൂട്ടരും നടത്തിയത്. മന്ത്രിമാരായ കെ.എം. മാണി 10 കോടിയും കെ. ബാബു കോടിക്കണക്കിനു രൂപയും കോഴവാങ്ങി. അഴിമതിക്കാർ അധികാരത്തിൽ ഇരുന്നുകൂടാ എന്നാണു താൻ പറയുന്നതെന്നും വിഎസ് കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയടക്കം ഈ സർക്കാരിലെ മന്ത്രിമാർക്കെതിരെ സുപ്രീംകോടതിയിൽ ഉൾപ്പെടെ 136 കേസുകളുണ്ടെന്ന ആരോപണം രണ്ടുദിവസത്തിനകം പിൻവലിച്ചില്ലെങ്കിൽ വിഎസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു.