തിരുവനന്തപുരം: പോലീസ് സർവ്വീസ് സഹകരണ സംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിൽ 13 പോലീസുകാർക്കെതിരെ നടപടിക്ക് ശുപാർശ. വിഷയവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ബ്രാഞ്ച് അസി കമ്മീഷ്ണർ സിറ്റി പോലീസ് കമ്മീഷ്ണർക്ക് റിപ്പോർട്ട് സമർപ്പിച്ചു.
തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുമെന്ന് ഡിജിപി ഹൈക്കോടതിയിൽ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇത് ലംഘിച്ചുകൊണ്ടാണ് പോലീസുകാർ ഏറ്റുമുട്ടിയത്. യുഡിഎഫ് അനുകൂല പോലീസുകാർക്ക് വോട്ട് ചെയ്യാനുള്ള തിരിച്ചറിയൽ കാർഡ് നൽകുന്നില്ലെന്നാരോപിച്ചുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ പോലീസുകാർക്കെതിരെ കേസെടുത്തിരുന്നു.
വാക്കുതർക്കത്തെത്തുടർന്ന് പോലീസ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി ജി ആർ അജിത്തിന്റെ നേതൃത്തത്തിൽ യുഡിഎഫ് പാനൽ സംഹകരണ സംഘം ഓഫീസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. സ്ഥാനാർത്ഥികൾ ഉൾപ്പെടെ ഒഴിഞ്ഞുപോകാൻ മ്യൂസിയം സിഐ ആവശ്യപ്പെട്ടെങ്കിലും അത് ഗൌനിക്കാതെ പോലീസുകാർ ഏറ്റുമുട്ടുകയായിരുന്നു. ഇതേത്തുടർന്ന് കൂടുതൽ പോലീസെത്തി എല്ലാവരെയും ഓഫീസിൽനിന്നും പുറത്താക്കി.
സംഘർഷത്തിൽ മർദ്ദനമേറ്റെന്ന് ആരോപിച്ച് ഇരു വിഭാഗങ്ങളിലേയും നാല് പോലീസുകാർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. നിർദ്ദേശം മറികടന്ന് സമരം നടത്തിയതിന് ജി ആർ അജിത്ത് ഉൾപ്പെടെയുള്ള ഏഴുപേർക്കെതിരെ കേസ് ചുമത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുമെന്ന് ഡിജിപി ഹൈക്കോടതിയിൽ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇത് ലംഘിച്ചുകൊണ്ടാണ് പോലീസുകാർ ഏറ്റുമുട്ടിയത്. യുഡിഎഫ് അനുകൂല പോലീസുകാർക്ക് വോട്ട് ചെയ്യാനുള്ള തിരിച്ചറിയൽ കാർഡ് നൽകുന്നില്ലെന്നാരോപിച്ചുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ പോലീസുകാർക്കെതിരെ കേസെടുത്തിരുന്നു.
വാക്കുതർക്കത്തെത്തുടർന്ന് പോലീസ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി ജി ആർ അജിത്തിന്റെ നേതൃത്തത്തിൽ യുഡിഎഫ് പാനൽ സംഹകരണ സംഘം ഓഫീസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. സ്ഥാനാർത്ഥികൾ ഉൾപ്പെടെ ഒഴിഞ്ഞുപോകാൻ മ്യൂസിയം സിഐ ആവശ്യപ്പെട്ടെങ്കിലും അത് ഗൌനിക്കാതെ പോലീസുകാർ ഏറ്റുമുട്ടുകയായിരുന്നു. ഇതേത്തുടർന്ന് കൂടുതൽ പോലീസെത്തി എല്ലാവരെയും ഓഫീസിൽനിന്നും പുറത്താക്കി.
സംഘർഷത്തിൽ മർദ്ദനമേറ്റെന്ന് ആരോപിച്ച് ഇരു വിഭാഗങ്ങളിലേയും നാല് പോലീസുകാർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. നിർദ്ദേശം മറികടന്ന് സമരം നടത്തിയതിന് ജി ആർ അജിത്ത് ഉൾപ്പെടെയുള്ള ഏഴുപേർക്കെതിരെ കേസ് ചുമത്തിയിട്ടുണ്ട്.