കൊച്ചി: നഗരത്തില്‍ ഒരിടത്ത് പൊന്നുംവിലയ്ക്കും മേലെയാണ് ഒരു സെന്‍റിന് വില. ഒരു സെന്‍റിന് ഒരു കോടി എഴുപത് ലക്ഷം രൂപ. ഞെട്ടണ്ട, സംഭവം സത്യമാണ്. സംസ്ഥാനത്തിന്‍റെ വ്യവസായ തലസ്ഥാനമായ കൊച്ചിയിൽ മെട്രോയ്ക്കായി എംജി റോഡില്‍ നിന്ന് ഏറ്റെടുത്ത സ്ഥലത്തിനാണ് കേരള ചരിത്രത്തിൽ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ് വന്നിരിക്കുന്നത്.
എംജി റോഡിലെ മാധവാ ഫാര്‍മസി ജങ്ഷനടുത്ത് ലബോറട്ടറീസ് എക്യുപ്പ്മെന്‍റ് സ്റ്റോര്‍എന്ന സ്ഥാപനം മെട്രോ നിര്‍മാണത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. സെന്‍റൊന്നിന് 52 ലക്ഷം രൂപ നിരക്കിലാണ് സര്‍ക്കാര്‍ അന്ന് നഷ്ടപപരിഹാരം നല്‍കിയിരുന്നത്. ഇതിനെതിരായി സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് പുതിയ ഉത്തരവ് വന്നിരിക്കുന്നത്.
1,70,64,824 രൂപ നിരക്കില്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് എറണാകുളം അഡീഷണല്‍ ജില്ലാ കോടതി രണ്ട് ഉത്തരവിട്ടിരിക്കുന്നത്. ഈവിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കാൻ ഒരുങ്ങിയിരിക്കുകയാണ് സര്‍ക്കാര്‍.
എംജി റോഡിലെ മാധവാ ഫാര്‍മസി ജങ്ഷനടുത്ത് ലബോറട്ടറീസ് എക്യുപ്പ്മെന്‍റ് സ്റ്റോര്‍എന്ന സ്ഥാപനം മെട്രോ നിര്‍മാണത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. സെന്‍റൊന്നിന് 52 ലക്ഷം രൂപ നിരക്കിലാണ് സര്‍ക്കാര്‍ അന്ന് നഷ്ടപപരിഹാരം നല്‍കിയിരുന്നത്. ഇതിനെതിരായി സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് പുതിയ ഉത്തരവ് വന്നിരിക്കുന്നത്.
1,70,64,824 രൂപ നിരക്കില്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് എറണാകുളം അഡീഷണല്‍ ജില്ലാ കോടതി രണ്ട് ഉത്തരവിട്ടിരിക്കുന്നത്. ഈവിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കാൻ ഒരുങ്ങിയിരിക്കുകയാണ് സര്‍ക്കാര്‍.