ആപ്പ്ജില്ല

ഇടുക്കി, മലപ്പുറം ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചു

വീണ്ടും ആശങ്ക പരത്തിയ റെഡ് അലർട്ട് പിൻവലിച്ചു

Samayam Malayalam 6 Oct 2018, 3:31 pm
തിരുവനന്തപുരം: കനത്ത മഴയുണ്ടാകുമെന്ന സൂചനയെ തുടർന്ന് പ്രഖ്യാപിച്ച റെഡ് അലർട്ട് പിൻവലിച്ചു. ഇടുക്കി, മലപ്പുറം ജില്ലകളിലെ റെഡ് അലർട്ടാണ് ഇന്ന് പിൻവലിച്ചത്. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ പ്രഭാവത്തിൽ കേരളത്തിൽ കനത്ത മഴയുണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. ന്യൂനമർദ്ദം ചുഴലിക്കാറ്റാകുമെന്നും മുന്നറിയിപ്പ് ലഭിച്ചിരുന്നു.
Samayam Malayalam red alert


പത്തനംതിട്ട ഉൾപ്പടെ അഞ്ചു ജില്ലകളിൽ പ്രഖ്യാപിച്ച ഓറഞ്ച് അലർട്ട് തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളാ തീരത്ത് നിന്ന് പോയ മുഴുവൻ മത്സ്യത്തൊഴിലാളികളും തിരികെയെത്തിയതായി ഫിഷറീസ് വകുപ്പ് അറിയിച്ചു. ലക്ഷദ്വീപിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഒമാൻ തീരത്തേക്ക് മാറിയതോടെയാണ് റെഡ് അലർട്ട് പിൻവലിച്ചത്. റെഡ് അലർട്ട് പിൻവലിച്ചെങ്കിലും ഇടുക്കി, പത്തനംതിട്ട, മലപ്പുറം, വയനാട് , പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് തുടരും.

മലയോരപ്രദേശങ്ങളിലേക്കുള്ള യാത്രകൽ ഒഴിവാക്കണം. ഈ മേഖലകളിലെ ജലാശയങ്ങളിൽ ഇറങ്ങാനോ കുളിക്കാനോ ശ്രമിക്കരുതെന്നും ദുരന്തനിവാരണ സമിതി മുന്നറിയിപ്പ് നൽകുന്നു. മൽസ്യത്തൊഴിലാളികൾ ഇനി ഒരു അറിയിപ്പ് ലഭിക്കുന്നത് വരെ കടലിൽ പോകരുതെന്നാണ് നിർദേശം. കെഎസ്ഇബിയുടെ കീഴിലുള്ള 13 ഡാമുകൾ തുറന്ന് ജലം ഒഴുക്കി വിട്ടിരുന്നു. ഡാമുകളുടെ സമീപത്ത് 24 മണിക്കൂർ കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചു. ജില്ലാ കലക്ടർമാരുടെ അനുവാദത്തോടെ മാത്രമേ ഡാമുകൾ തുറക്കാൻ പാടുള്ളൂ. രാത്രിയിൽ ഡാമുകൾ തുറക്കില്ല എന്ന് അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്