കൊച്ചി: കോൺഗ്രസ് നേതാവ് എം ലിജുവിനെതിരെ രൂക്ഷപരാമര്‍ശവുമായി പി വി അൻവര്‍ എംഎൽഎ. മാന്യമായി രാഷ്ട്രീയം പറയുന്നെങ്കില്‍ പറയണമെന്നും വീട്ടിലിരിക്കുന്നവരെ ന്യൂസ് റൂമിലേയ്ക്ക് വലിച്ചിഴച്ചാല്‍ വിവരമറിയുമെന്നം അൻവര്‍ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ചാനല്‍ ചര്‍ച്ചയ്ക്കിടെ എം ലിജു നടത്തിയ പരാമര്‍ശത്തിനു മറുപടിയായാണ് പി വി അൻവര്‍ ഫേസ്ബുക്കില്‍ ഇക്കാര്യം കുറിച്ചത്.
11 ലക്ഷം പ്രവാസികള്‍ സര്‍ക്കാരിന്ർറെ ഔദ്യാര്യത്തില്‍ കഴിയുന്നതായി പി വി അൻവര്‍ പറഞ്ഞതായി എം ലിജു ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയായിരുന്നു അൻവറിന്റെ മറുപടി. "എം.ലിജുവല്ല ഇനി ഏത് ലിജുവാണെങ്കിലും നാക്കിനെല്ലില്ല എന്ന് കരുതി എന്തും വിളിച്ച് പറയരുത്. ഔദാര്യത്തിന്റെ കാര്യം ഇവിടെ ആരും പറഞ്ഞിട്ടില്ല.കൃത്യമായി കാര്യം ഈ പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.വാലും മുറിയും ഏറ്റെടുത്ത് പ്രചരിപ്പിക്കാതെ രാഷ്ട്രീയം ആണെങ്കിൽ,അത് തന്നെ പറയണം." പി വി അൻവര്‍ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. വിദേശത്തു നിന്നു മടങ്ങിയെത്തുന്നവര്‍ക്ക് ബിഎസ്എൻഎല്ലിന്റെ സൗജന്യ സിം കാര്‍ഡ് നല്കുന്നതു സംബന്ധിച്ച മുഖ്യമന്ത്രിയുടെ പരാമര്‍ശം സംബന്ധിച്ച് ശനിയാഴ്ച ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിന്ളെ ലിങ്കും അൻവര്‍ പറഞ്ഞു വച്ചു.
Also Read: COVID-19 Live Page: ഇന്ന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍; അവശ്യ സേവനങ്ങള്‍ക്ക് മാത്രം അനുമതി
താനും രാഷ്ട്രീയ പറയാറുണ്ടെന്നും എന്നാല്‍ ഇന്നു വരെ ഒരാളുടെയും കുടുംബത്തിലെ ഒരാളെയും പറഞ്ഞിട്ടില്ലെന്നും പി വി അൻവര്‍ പറഞ്ഞു. "ഇതൊക്കെ ചെറുപ്പത്തില്‍ വീട്ടില്‍ നിന്നു കിട്ടേണ്ട അറിവുകളാണ്. ഇനിയും ഇത്തരം വർത്തമാനം എവിടെങ്കിലുമിരുന്ന് വീട്ടിലുള്ളവരെ കുറിച്ച് പറഞ്ഞ് നോക്ക്.ബാക്കി അപ്പോൾ കാണിച്ച് തരാം.പല്ലു കൊണ്ട് ഡാം കെട്ടിയിട്ടില്ലേലും അത്യാവശ്യം നട്ടെല്ലുണ്ട്.ഒരു അക്കൗണ്ട് സ്റ്റേറ്റ്മന്റ് പബ്ലിഷ് ചെയ്യാൻ പോലും കഴിയാത്ത വാഴപ്പിണ്ടി നട്ടെല്ലുമായി സ്വന്തം വാളിൽ പോയി മെഴുകൂ നേതാവേ.ബീന പറയുന്നത് പോസ്റ്റ് ഡിലീറ്റാക്കിയതല്ല,നിങ്ങൾ റിപ്പോർട്ട് ചെയ്ത് ഡിലീറ്റ് ആക്കിച്ചു എന്നാണല്ലോ.ആ സ്റ്റേറ്റ്മന്റ് ഫുൾ പ്രസിദ്ധീകരിച്ചാൽ വല്യ സംഭമാവില്ലേ.അത് ചെയ്യൂ.എന്നിട്ട് ഇവിടെ വാ." അൻവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Also Read: 698 യാത്രക്കാരുമായി ഐഎന്‍എസ് ജലാശ്വ കൊച്ചി തീരത്ത്
സോളാര്‍ കേസിന്റെ കമ്മീഷന് ഉള്‍പ്പെടെ എം ലിജുവിന്റെ പാര്‍ട്ടി ചെലവാക്കിയ തുകയും ഖജനാവില്‍ നിന്നല്ലേയെന്ന് പി വി അൻവര്‍ ചോദിച്ചു. ബാങ്ക് അക്കൗണ്ട് വിഷയത്തില്‍ കേസ് ഫയല്‍ ചെയ്ത വാര്‍ത്ത കണ്ടു. തനിക്ക് ഈ വിഷയം അഭിമുഖീകരിക്കേണ്ടി വന്നതിനാല്‍ സ്റ്റേറ്റ്മെന്റിന്റെ വിവരങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നുവെന്നും ഇത്രയും ദിവസമായിട്ടും സ്റ്റേറ്റ്മെന്റ് കിട്ടിയില്ലേയെന്നും അൻവര്‍ ചോദിച്ചു.
11 ലക്ഷം പ്രവാസികള്‍ സര്‍ക്കാരിന്ർറെ ഔദ്യാര്യത്തില്‍ കഴിയുന്നതായി പി വി അൻവര്‍ പറഞ്ഞതായി എം ലിജു ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയായിരുന്നു അൻവറിന്റെ മറുപടി. "എം.ലിജുവല്ല ഇനി ഏത് ലിജുവാണെങ്കിലും നാക്കിനെല്ലില്ല എന്ന് കരുതി എന്തും വിളിച്ച് പറയരുത്. ഔദാര്യത്തിന്റെ കാര്യം ഇവിടെ ആരും പറഞ്ഞിട്ടില്ല.കൃത്യമായി കാര്യം ഈ പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.വാലും മുറിയും ഏറ്റെടുത്ത് പ്രചരിപ്പിക്കാതെ രാഷ്ട്രീയം ആണെങ്കിൽ,അത് തന്നെ പറയണം." പി വി അൻവര്‍ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. വിദേശത്തു നിന്നു മടങ്ങിയെത്തുന്നവര്‍ക്ക് ബിഎസ്എൻഎല്ലിന്റെ സൗജന്യ സിം കാര്‍ഡ് നല്കുന്നതു സംബന്ധിച്ച മുഖ്യമന്ത്രിയുടെ പരാമര്‍ശം സംബന്ധിച്ച് ശനിയാഴ്ച ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിന്ളെ ലിങ്കും അൻവര്‍ പറഞ്ഞു വച്ചു.
Also Read: COVID-19 Live Page: ഇന്ന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍; അവശ്യ സേവനങ്ങള്‍ക്ക് മാത്രം അനുമതി
താനും രാഷ്ട്രീയ പറയാറുണ്ടെന്നും എന്നാല്‍ ഇന്നു വരെ ഒരാളുടെയും കുടുംബത്തിലെ ഒരാളെയും പറഞ്ഞിട്ടില്ലെന്നും പി വി അൻവര്‍ പറഞ്ഞു. "ഇതൊക്കെ ചെറുപ്പത്തില്‍ വീട്ടില്‍ നിന്നു കിട്ടേണ്ട അറിവുകളാണ്. ഇനിയും ഇത്തരം വർത്തമാനം എവിടെങ്കിലുമിരുന്ന് വീട്ടിലുള്ളവരെ കുറിച്ച് പറഞ്ഞ് നോക്ക്.ബാക്കി അപ്പോൾ കാണിച്ച് തരാം.പല്ലു കൊണ്ട് ഡാം കെട്ടിയിട്ടില്ലേലും അത്യാവശ്യം നട്ടെല്ലുണ്ട്.ഒരു അക്കൗണ്ട് സ്റ്റേറ്റ്മന്റ് പബ്ലിഷ് ചെയ്യാൻ പോലും കഴിയാത്ത വാഴപ്പിണ്ടി നട്ടെല്ലുമായി സ്വന്തം വാളിൽ പോയി മെഴുകൂ നേതാവേ.ബീന പറയുന്നത് പോസ്റ്റ് ഡിലീറ്റാക്കിയതല്ല,നിങ്ങൾ റിപ്പോർട്ട് ചെയ്ത് ഡിലീറ്റ് ആക്കിച്ചു എന്നാണല്ലോ.ആ സ്റ്റേറ്റ്മന്റ് ഫുൾ പ്രസിദ്ധീകരിച്ചാൽ വല്യ സംഭമാവില്ലേ.അത് ചെയ്യൂ.എന്നിട്ട് ഇവിടെ വാ." അൻവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Also Read: 698 യാത്രക്കാരുമായി ഐഎന്‍എസ് ജലാശ്വ കൊച്ചി തീരത്ത്
സോളാര്‍ കേസിന്റെ കമ്മീഷന് ഉള്‍പ്പെടെ എം ലിജുവിന്റെ പാര്‍ട്ടി ചെലവാക്കിയ തുകയും ഖജനാവില്‍ നിന്നല്ലേയെന്ന് പി വി അൻവര്‍ ചോദിച്ചു. ബാങ്ക് അക്കൗണ്ട് വിഷയത്തില്‍ കേസ് ഫയല്‍ ചെയ്ത വാര്‍ത്ത കണ്ടു. തനിക്ക് ഈ വിഷയം അഭിമുഖീകരിക്കേണ്ടി വന്നതിനാല്‍ സ്റ്റേറ്റ്മെന്റിന്റെ വിവരങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നുവെന്നും ഇത്രയും ദിവസമായിട്ടും സ്റ്റേറ്റ്മെന്റ് കിട്ടിയില്ലേയെന്നും അൻവര്‍ ചോദിച്ചു.