കോഴിക്കോട്: താമരശ്ശേരി കാരാടിയിൽ പിഞ്ചു കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബന്ധു അറസ്റ്റിൽ. കുഞ്ഞിന്‍റെ അമ്മയോടുള്ള പകമൂലമാണ് ഇതു ചെയ്തതെന്ന് ഇവർ പോലീസിനോട് സമ്മതിച്ചു. കുഞ്ഞിന്റെ പിതൃസഹോദരന്‍റെ ഭാര്യ ജസീല (26)യാണ് താമരശേരി പൊലീസിന്‍റെ പിടിയിലായിരിക്കുന്നത്.
തിങ്കളാഴ‌്ച രാവിലെയാണ് പറച്ചിക്കോത്ത് മുഹമ്മദലിയുടെയും ഷമീനയുടെയും മകൾ ഫാത്തിമയെ(7മാസം) വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്. സംഭവത്തെ തുടര്‍ന്ന് നടന്ന അന്വേഷണത്തിനിടയിൽ മൊഴികളിൽ വൈരുദ്ധ്യം കണ്ടതിനെതുടര്‍ന്നാണ് പിതൃസഹോദരന്റെ ഭാര്യ അറസ്റ്റിലായത്.
കുഞ്ഞിന്റെ അമ്മയായ ഷമീനയ്ക്ക് വീട്ടിൽ ലഭിക്കുന്ന അധിക പരിഗണനയാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണമെന്ന് പ്രതി ജസീല പൊലീസിനോട് സമ്മതിച്ചു. കുഞ്ഞിനെ തൊട്ടിലിൽ ഉറക്കിക്കിടത്തിയ ശേഷം ഷമീന കുളിക്കാൻ പോയ സമയത്താണ് ജസീല കുഞ്ഞിനെ എടുത്ത് കിണറ്റിലിട്ടത്. കുട്ടിയുടേത് മുങ്ങിമരണമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞിരുന്നു.
ഇതേ തുടര്‍ന്നാണ് അന്വേഷണം നടന്നത്. ഡിവൈഎസ‌്പി ബിജുരാജ്, സിഐ ടി എ അഗസ്റ്റിൻ, എസ്ഐ സായൂജ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
തിങ്കളാഴ‌്ച രാവിലെയാണ് പറച്ചിക്കോത്ത് മുഹമ്മദലിയുടെയും ഷമീനയുടെയും മകൾ ഫാത്തിമയെ(7മാസം) വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്. സംഭവത്തെ തുടര്‍ന്ന് നടന്ന അന്വേഷണത്തിനിടയിൽ മൊഴികളിൽ വൈരുദ്ധ്യം കണ്ടതിനെതുടര്‍ന്നാണ് പിതൃസഹോദരന്റെ ഭാര്യ അറസ്റ്റിലായത്.
കുഞ്ഞിന്റെ അമ്മയായ ഷമീനയ്ക്ക് വീട്ടിൽ ലഭിക്കുന്ന അധിക പരിഗണനയാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണമെന്ന് പ്രതി ജസീല പൊലീസിനോട് സമ്മതിച്ചു. കുഞ്ഞിനെ തൊട്ടിലിൽ ഉറക്കിക്കിടത്തിയ ശേഷം ഷമീന കുളിക്കാൻ പോയ സമയത്താണ് ജസീല കുഞ്ഞിനെ എടുത്ത് കിണറ്റിലിട്ടത്. കുട്ടിയുടേത് മുങ്ങിമരണമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞിരുന്നു.
ഇതേ തുടര്‍ന്നാണ് അന്വേഷണം നടന്നത്. ഡിവൈഎസ‌്പി ബിജുരാജ്, സിഐ ടി എ അഗസ്റ്റിൻ, എസ്ഐ സായൂജ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.