ആപ്പ്ജില്ല

ജിഷ്ണുവിനുവേണ്ടി സമരം ചെയ്ത വിദ്യാർത്ഥികളെ മനപ്പൂർവ്വം തോൽപ്പിച്ചതാണെന്ന് അന്വേഷണ റിപ്പോർട്ട്

2013ലാണ് പരാതിക്കാരായ വിദ്യാർത്ഥികൾ പഠനത്തിനു ചേർന്നത്. ആദ്യത്തെ പരീക്ഷയിൽ വിദ്യാർത്ഥികൾ തോറ്റെങ്കിലും പരാതിയെത്തുടർന്ന് സർവ്വകലാശാല വീണ്ടും പരീക്ഷ നടത്തിയിരുന്നു. ഇതിൽ വിദ്യാർത്ഥികൾ വിജയിച്ചിരുന്നു.

Samayam Malayalam 18 Jun 2019, 8:23 pm
Samayam Malayalam jishnu pranoy
പാലക്കാട്: പാമ്പാടി നെഹ്റു കോളേജിൽ മരണപ്പെട്ട ജിഷ്ണു പ്രണോയിക്ക് നീതി ലഭിക്കുന്നതിനുവേണ്ടി സമരം ചെയ്ത വിദ്യാർത്ഥികളെ മനപ്പൂർവ്വം തോൽപ്പിച്ചതാണെന്ന് അന്വേഷണ റിപ്പോർട്ട്.

സമരം ചെയ്ത വിദ്യാർത്ഥികളുടെ പരീക്ഷാ പേപ്പർ തിരുത്തി പ്രാക്ടിക്കൽ പരീക്ഷയിൽ തോൽപ്പിച്ചെന്നാണ് റിപ്പോർട്ട്. ആരോഗ്യ സർവ്വകലാശാല റിപ്പോർട്ട് വിസിക്ക് കൈമാറി. ടി വി രാജേഷ് എംഎൽഎ അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

പരീക്ഷയിൽ തോറ്റതിനെത്തുടർന്ന് വിദ്യാർത്ഥികൾ നൽകിയ പരാതി വസ്തുനിഷ്ഠമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. വിദ്യാർത്ഥികളുടെ പരാതിക്കു പിന്നാലെ സർവ്വകലാശാല മറ്റൊരു പരീക്ഷ നടത്തുകയും അതിൽ വിദ്യാർത്ഥികൾ വിജയിക്കുകയും ചെയ്തിരുന്നു.

ഫാം ഡി കോഴ്സിനു പഠിക്കുന്ന അതുൽ ജോസ്, വസീം ഷാ, മുഹമ്മദ് ആഷിഖ് എന്നിവരോടാണ് കോളേജ് അധികൃതർ പ്രതികാര നടപടി സ്വീകരിച്ചത്. മൂവരും ജിഷ്ണുവിന്റെ മരണത്തെത്തുടർന്ന് കോളേജിനെതിരെയുള്ള പ്രക്ഷോഭത്തിൽ പങ്കെടുത്തിരുന്നു. 31 പേർ പ്രാക്ടിക്കൽ പരീക്ഷയിൽ പങ്കെടുത്തെങ്കിലും ഇവർ മാത്രമായിരുന്നു പരീക്ഷയിൽ തോറ്റത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്